നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ ഏക ദൃക്സാക്ഷി മൊഴി കൊടുക്കാൻ വിസമ്മതിച്ചു. കൊലപാതകം നേരിൽ കണ്ട ഇയാളുടെ മൊഴി കേസിൽ
നിർണായകമാണ്. പലവട്ടം പൊലീസ് ശ്രമിച്ചിട്ടും ഇയാള്‍ മൊഴി രേഖപ്പെടുത്താൻ കൂട്ടാക്കിയിട്ടില്ല. പ്രതിയായ ചെന്താമരയ്ക്കെതിരെ മൊഴി നൽകാനുള്ള ഭയമാണ് സാക്ഷികളെ പിൻതിരിപ്പിക്കുന്നത്. പലവട്ടം വിളിച്ചിട്ടും വരാതിരുന്ന ദൃക്സാക്ഷി ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥനായ ആലത്തൂർ ഡി വൈ എസ് പി മുൻപാകെ ഹാജരായെങ്കിലും മൊഴി നൽകാൻ വിസമ്മതിച്ചു. അയൽവാസികളും കേസിലെ മറ്റ് പ്രധാന സാക്ഷികളുമായ പുഷ്പ, കർണൻ എന്നിവരുടെ രഹസ്യമൊഴി തിങ്കളാഴ്ച ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിനു മുൻപാകെ രേഖപ്പെടുത്തിയിരുന്നു. സാക്ഷികൾ പിന്നീടു കൂറുമാറാതിരിക്കാനാണ്
കോടതിയിൽത്തന്നെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് ശ്രമിക്കുന്നത്. ബാക്കിയുള്ള 5 സാക്ഷികളുടെ മൊഴികൂടി വരും ദിവസങ്ങളിൽ രേഖപ്പെടുത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.