
ഗാസയുടെ നിയന്ത്രണം ഇസ്രേയേല്‍ പൂർണമായി ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഗാസയെ ഭരിക്കുക ലക്ഷ്യമല്ലെന്നും സൈനിക വിജയത്തിനു ശേഷം ഭരണം മൂന്നാം കക്ഷിക്ക് കൈമാറുമെന്നും നെതന്യാഹു ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇസ്രയേൽ സേന ആക്രമണം ശക്തമാക്കിയ ഗാസയിൽ പട്ടിണിമൂലം 24 മണിക്കൂറിനിടെ നാലുപേർകൂടി മരിച്ചു. 96 കുട്ടികൾ ഉൾപ്പെടെ 197 പേരാണ് പട്ടിണിയും പോഷാകാഹാരക്കുറവുംമൂലം മരിച്ചത്. 12000 കുട്ടികൾ ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നുണ്ടെന്ന് യുണിസെഫ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.