22 January 2026, Thursday

Related news

January 11, 2026
January 4, 2026
December 16, 2025
December 3, 2025
November 4, 2025
October 17, 2025
October 16, 2025
October 13, 2025
October 6, 2025
October 6, 2025

നിമിഷ പ്രിയയുടെ മോചനത്തിന് കുടുംബം മാത്രേ ചർച്ച നടത്താവൂ; ബാഹ്യ ഇടപെടൽ ഗുണം ചെയ്യില്ലെന്നും കേന്ദ്രം സുപ്രീം കോടതിയിൽ

Janayugom Webdesk
ന്യൂഡൽഹി
July 18, 2025 6:07 pm

യെമനിൽ വധശിക്ഷക്ക് വിധിക്കപെട്ട നിമിഷ പ്രിയയുടെ മോചനത്തിന് കുടുംബം മാത്രേ ചർച്ച നടത്താവൂവെന്നും ബാഹ്യ ഇടപെടൽ ഗുണം ചെയ്യില്ലെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. നല്ല ഉദ്ദേശ്യത്തോടെയാണെങ്കിൽ പോലും പുറത്തുനിന്നുള്ള ആരും ഇതിൽ ഉൾപ്പെടരുതെന്നും അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി നിർദേശിച്ചു. കുടുംബത്തിന് ഇതിനകം തന്നെ പവർ ഓഫ് അറ്റോർണിയെ നിയമിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

 

നിമിഷ പ്രിയയുടെ മോചനം പരിഗണിക്കണമെന്ന് യെമനിലെ പണ്ഡിതരോട് മതനേതാവ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം, കാന്തപുരത്തിന്റെ ഇടപെടലിനെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഒഴിഞ്ഞുമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.