ആറ് മാസത്തിനുള്ളില്‍ രാജ്യത്ത് പെട്രോള്‍ വാഹനങ്ങളും, ഇലക്ട്രിക് വാഹനങ്ങളും ഒരേ വിലയില്‍ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി .മുപ്പത്തിരണ്ടാമത് കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സപോയെയും , സ്മാര്‍ട്ട് സിറ്റീസ് ഇന്ത്യ എക്സോപയുടെ പത്താമത് എഡീഷനില്‍ ഡല്‍ഹിയില്‍ സംസാരിക്കകുയായിരുന്നു അദ്ദേഹം. നിലവില്‍ പെട്രോള്‍ കാറുകളേക്കാള്‍ വളരെ കൂടുതലാണ് ഇലക്ട്രിക് കാറുകളുടെ വില.പ്രദേശിക വാഹന നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കൊപ്പം വായുമലിനീകരണത്തിനെതിരയുള്ള നടപടികളും ഈ രംഗത്ത് മാറ്റങ്ങൾ എത്തിക്കുമെന്ന് ഗഡ്കരി പറഞ്ഞു.
ഇവിയുടെയും പെട്രോൾ വാഹനങ്ങളുടെ വിപണവിലകൾ തുല്യമാക്കാനുള്ള നടപടികളാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്ന് അദേഹം വ്യക്തമാക്കി. ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിമാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. ഓട്ടോമോട്ടീവ് വ്യവസായത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ ഇലക്ട്രിക് വാഹനങ്ങൾ ചർച്ചാ വിഷയമാണ്. തുടക്കത്തിൽഒഇഎം-കൾ ഈ പരിവർത്തനത്തോട് മടിച്ചുനിന്നിരുന്നു, എന്നാൽ ഇപ്പോൾ പിവി, ഇരുചക്ര വാഹന മേഖലയിലെ എല്ലാ പ്രധാന നിർമ്മാതാക്കൾക്കും അവരുടെ നിരയിൽ കുറഞ്ഞത് ഒരു ഇലക്ട്രിക് വാഹനമെങ്കിലും ഉണ്ട്. ഇറക്കുമതിക്ക് പകരമുള്ളത്, ചെലവ് കുറഞ്ഞത്, മലിനീകരണ രഹിതം, തദ്ദേശീയ ഉൽപ്പാദനം എന്നിവയാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഭാവി വളരെ മികച്ചതാണെന്നും അതിനായി സ്മാർട്ട് സിറ്റികൾക്കും സ്മാർട്ട് ഗതാഗതത്തിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഗഡ്കരി ഉറപ്പിച്ചു പറഞ്ഞു. റോഡ് നിർമ്മാണ ചെലവ് കുറയ്ക്കുന്നതിന് പുതിയ സാങ്കേതികവിദ്യയും നവീകരണവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗഡ്കരി പറഞ്ഞു. 212 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-ഡെറാഡൂൺ ആക്സസ്-കൺട്രോൾഡ് എക്സ്പ്രസ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ഗഡ്കരി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.