19 December 2025, Friday

Related news

December 15, 2025
December 10, 2025
November 27, 2025
November 22, 2025
November 12, 2025
November 7, 2025
November 5, 2025
October 29, 2025
October 28, 2025
October 24, 2025

ആഗോള വെല്ലുവിളിയായി ആണവായുധ മത്സരം; ചൈന രണ്ടു വര്‍ഷത്തിനുള്ളില്‍ ചേര്‍ത്തത് നൂറിലേറെ ആണവ പോര്‍മുനകള്‍

Janayugom Webdesk
സ്റ്റോക്ക്ഹോം
June 16, 2025 10:34 pm

ലോകം ആണവ മത്സരത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നതായി സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടി(എസ്എ‌െപിആര്‍എ‌െ) ന്റെ റിപ്പോർട്ട്. ആയുധനിയന്ത്രണവും നിരായുധീകരണവും അന്താരാഷ്ട്ര സുരക്ഷയും സംബന്ധിച്ച് എസ്ഐപിആര്‍ഐ പുറത്തിറക്കിയ 2025 ലെ ഇയര്‍ബുക്കില്‍ ആണവായുധവിദ്യ സ്വായത്തമാക്കിയ രാഷ്ട്രങ്ങള്‍ തങ്ങളുടെ ആണവശക്തി വര്‍ധിപ്പിക്കാന്‍ വേണ്ടി കടുത്ത മാത്സര്യം പുലര്‍ത്തുന്നുവെന്നും പറയുന്നു.
ആണവായുധ രാജ്യങ്ങളായ യുഎസ്, റഷ്യ, യുകെ, ഫ്രാന്‍സ്, ചൈന, ഇന്ത്യ, പാകിസ്ഥാന്‍, ഉത്തര കൊറിയ, ഇസ്രയേല്‍ എന്നിവ ആണവായുധമേഖലയില്‍ നൂതനപരീക്ഷണങ്ങള്‍ തുടരുകയും നിലവിലുള്ള ആയുധങ്ങള്‍ കൂടുതല്‍ ആധുനികവല്‍ക്കരിക്കുകയുമാണ്. പഴയ ആണവ പോര്‍മുനകൾ നീക്കം ചെയ്യുന്നതിനാൽ മൊത്തം എണ്ണം കുറയുന്നുണ്ടെങ്കിലും, പുതിയതും ശക്തവുമായ യുദ്ധമുനകൾ ശേഖരത്തിലേക്ക് എത്തുന്നുണ്ട്. ആണവ നിയന്ത്രണ കരാറുകളുടെ അഭാവം ഈ പ്രവണതയെ കൂടുതൽ വഷളാക്കുന്നുവെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നൽകുന്നു.

ചൈനയുടെ ആണവായുധശേഖരം അറുന്നൂറ് കവിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നൂറോളം പുതിയ ആയുധശേഖരങ്ങള്‍ 2023ലും 2024 ലിലുമായി ചൈന നിലവിലെ ആയുധശേഖരത്തോടൊപ്പം ചേര്‍ത്തതായി എസ്ഐപിആര്‍ഐ പറയുന്നു. ഏഴെട്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ചൈന തങ്ങളുടെ ആയുധശേഖരം ആയിരത്തിലേക്കെത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്താകെയുള്ള 12,241 ആണവായുധശേഖരങ്ങളില്‍ 9,614 എണ്ണവും സൈനികകേന്ദ്രങ്ങളില്‍ സാധ്യമായ ഉപയോഗത്തിനായി കരുതിയിരിക്കുകയാണ്. ഏകദേശം 3,912 എണ്ണം മിസൈലുകളിലും വിമാനങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്. റഷ്യയും യുഎസും ചൈനയുമാണ് ഇത്തരത്തില്‍ വിന്യസിച്ചിരിക്കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലുള്ളത്. 2035ല്‍ 1500 ആണവായുധശേഖരണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ചൈനയുടെ പ്രവര്‍ത്തനം. നിലവില്‍ റഷ്യയുടെ കൈവശമാണ് ഏറ്റവും കൂടുതല്‍ ആണവായുധ ശേഖരമുള്ളത്, 5,459. തൊട്ടുപിന്നില്‍ യുഎസാണ്, 5,177. ഇസ്രയേലിന്റെ കൈവശമുള്ളത് 90ഉം. റഷ്യ ആണവായുധ ഉപയോഗത്തിന്റെ പരിധി കുറച്ചതായും റിപ്പോർട്ടില്‍ പരാമര്‍ശമുണ്ട്.

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.