14 January 2026, Wednesday

Related news

October 31, 2025
October 7, 2025
July 22, 2025
July 16, 2025
July 6, 2025
April 30, 2025
April 10, 2025
November 4, 2024
October 7, 2024
September 23, 2024

ഇന്ത്യയുടെ നീന്തൽ പോരാട്ടത്തിന് അന്ത്യം; ശ്രീഹരിയും ധിനിധിയും സെമി കാണാതെ പുറത്ത്

Janayugom Webdesk
പാരിസ്
July 28, 2024 11:13 pm

പാരിസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ നീന്തൽ പോരാട്ടത്തിന് അന്ത്യം. ശ്രീഹരി നടരാജും ധിനിധി ദേശിംഗും സെമി കാണാതെ പുറത്തായി. പുരുഷന്മാരുടെ 100 മീറ്റർ ബാക്ക്‌സ്ട്രോക്ക് ഹീറ്റ്സിൽ 33-ാം സ്ഥാനത്താണ് ശ്രീഹരി നടരാജ് ഫിനിഷ് ചെയ്തത്.
ഹീറ്റ്സിൽ 55.01 സെക്കന്‍ഡ് സമയം കുറിച്ച് നടരാജ് രണ്ടാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. വ്യക്തിഗത മികച്ച സമയം 53.77 സെക്കൻഡ് കുറിച്ച ശ്രീഹരിക്ക് തന്റെ മികവ് പുറത്തെടുക്കാനായില്ല. സീസണിലെ മികച്ച സമയമായ 54.68 സെക്കൻഡിനേക്കാൾ മങ്ങിയ പ്രകടനവും കൂടിയായി ഇത് മാറി. ഹീറ്റ്‌സിലെ ഏറ്റവും വേഗതയേറിയ 16 താരങ്ങളാണ് സെമിഫൈനലിലേക്ക് യോഗ്യത നേടുക.
വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈൽ ഹീറ്റ്‌സിൽ 23-ാം സ്ഥാനത്തായിരുന്നു ധിനിധി ദേശിംഗുവിന്റെ ഫിനിഷ്. 14 കാരിയായ ധിനിധി ദേശിംഗ് 2:06.96 സെക്കൻഡിൽ ഹീറ്റ് 1 ലെ ചാർട്ടിൽ ഒന്നാമതെത്തിയെങ്കിലും ഓവറോള്‍ പ്രകടനത്തില്‍ 23-ാം സ്ഥാനത്ത് ഒതുങ്ങി. 200 മീറ്റർ ഫ്രീസ്റ്റൈൽ ദേശീയ റെക്കോഡ് ഉടമയാണ് ധിനിധി. 

കഴിഞ്ഞദിവസം നടന്ന പുരുഷൻമാരുടെ 400 മീറ്റർ ഫ്രീസ്റ്റൈലില്‍ ജർമ്മനിയുടെ ലൂക്കാസ് മെർട്ടൻസ് സ്വർണവും ഓസ്ട്രേലിയയുടെ ഇലാജ വിന്നിങ്ടണ്‍ വെള്ളിയും നേടി. ദക്ഷിണ കൊറിയന്‍ താരം കിം വൂമിനാണ് വെങ്കലം.
4–100 മീറ്റർ നീന്തല്‍ റിലേ പുരുഷൻ വിഭാഗത്തില്‍ അമേരിക്കയും വനിതകളില്‍ ഓസ്ട്രേലിയയും സ്വർ‍ണം ചൂടി. 2008ലെ ബെയ്ജിങ് ഒളിമ്പിക്സിനുശേഷം 4–100 മീറ്റർ റിലേയില്‍ ഓസ്ട്രേലിയ റിലേ സ്വർണം കൈവിട്ടിട്ടില്ല.

Eng­lish Sum­ma­ry: Olympics: Sri­hari and Dhinid­hi are out

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.