
ഏകഭാര്യാത്വത്തെ സംബന്ധിച്ച് കുറിപ്പ് പുറത്തിറക്കി ലിയോ പതിനാലാമൻ മാർപാപ്പ. കത്തോലിക്ക മതവിശ്വാസികളുടെ വിവാഹക്രമവുമായി ബന്ധപ്പെട്ട് വത്തിക്കാൻ പുറത്തിറക്കിയ ഈ കുറിപ്പിൽ, ജീവിതത്തിൽ ഒരാൾക്ക് ഒരു പങ്കാളി മാത്രമേ പാടുള്ളൂ എന്ന് നിർദേശിക്കുന്നു. ഒരാൾക്ക് ഒന്നിലധികം ലൈംഗിക പങ്കാളികളുണ്ടാകുന്നതും ബഹുഭാര്യത്വവും ബന്ധങ്ങളുടെ പവിത്രത തകർക്കുന്നതായി ഇതിൽ ചൂണ്ടിക്കാട്ടുന്നു. ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിൽ സഭാ വിശ്വാസികൾക്കിടയിൽ കണ്ടുവരുന്ന ബഹുഭാര്യത്വത്തെ പരാമർശിക്കുന്ന ഉത്തരവിൽ, വിവാഹം ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ആജീവനാന്ത ഉടമ്പടിയാണെന്നും, ജീവിതകാലം മുഴുവൻ ആ വ്യക്തിയോടുള്ള പ്രതിബദ്ധത പുലർത്തണമെന്നും പറയുന്നു. വിവാഹബന്ധത്തിലെ ലൈംഗികതയ്ക്ക് കുട്ടികളെ ജനിപ്പിക്കുക എന്നതിലും കൂടുതലായ പ്രാധാന്യമുണ്ടെന്നും കുറിപ്പിൽ പറയുന്നുണ്ട്. അതേസമയം, സ്വവർഗ വിവാഹത്തെക്കുറിച്ച് കുറിപ്പിൽ പരാമർശമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.