
പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ അന്വേഷണം നടത്തിയിരുന്ന ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതിയായ മുംബൈ ധാരാവി സ്വദേശി ആസാദ് ഖാൻ ( 24)നെ അറസ്റ്റ് ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം അറസ്റ്റ് ചെയ്തു. കടക്കരപ്പള്ളി സ്വദേശിയായ യുവതിയുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ കൈക്കലാക്കിയ പ്രതി അത് ഉപയോഗിച്ച് 96313 രൂപ തട്ടിയെടുത്തു. ഈ പണം ഉപയോഗിച്ച് പ്രതി ഫ്ലിപ്കാർട്ടിൽ നിന്നും അഞ്ച് മൊബൈൽ ഫോണുകൾ വാങ്ങി മുംബൈയിലെ ധാരാവിയിലുള്ള ഒരു മൊബൈൽ ഷോപ്പിൽ വില്പനയ്ക്കായി നൽകുകയും ചെയ്തു. ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടു കൂടി ഈ മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നവരുടെ ലൊക്കേഷൻ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിച്ചേർന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കേരളത്തിൽ എത്തിച്ച് ചേർത്തല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.