
പന്നിക്ക് വച്ച കെണിയിൽ നിന്നും ഷോക്കേറ്റ് പാലക്കാട് ചെർപ്പുളശ്ശേരിയിൽ അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി രഞ്ജിത്ത് പ്രാമാണികാണ് ഷോക്കേറ്റ് മരിച്ചത്. കാറൽമണ്ണ പുളിഞ്ചോട് മേഖലയിലെ വാഴ കൃഷിയിൽ കാട്ടുപന്നിക്കായി സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. പുളിഞ്ചോട് സ്വദേശി സന്തോഷിന്റെ കൃഷിയിടം പാട്ടത്തിനെടുത്ത് വാഴ കൃഷി നടത്തുന്ന പ്രദേശവാസി പ്രഭാകരൻ, അനധികൃതമായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് രഞ്ജിത്ത് പ്രാമാണിക്കിന് ഷോക്കേറ്റത്.
പരിശോധനയിൽ സമീപത്തെ മറ്റൊരു പറമ്പിലെ വൈദ്യുതി ലൈനിൽ നിന്ന് കൃഷിയിടത്തിലെ കമ്പിവേലിയിലേക്ക് വൈദ്യുതി എത്തിച്ചാണ് കെണി നിർമ്മിച്ചിട്ടുള്ളതെന്ന് പോലീസ് കണ്ടെത്തി. ചെർപ്പുളശ്ശേരി പോലീസ് കൃഷി പാട്ടത്തിനെടുത്ത പ്രഭാകരൻ ഉൾപ്പെടെ 3 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വരികയാണ്. കഴിഞ്ഞ രണ്ടു വർഷമായി കാറൽമണ്ണയിൽ ബന്ധുക്കൾക്കൊപ്പമാണ് രഞ്ജിത്ത് പ്രമാണിക്ക് താമസിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.