
കാസർഗോഡ് കുണ്ടംകുഴി സ്കൂളിൽ പത്താംക്ലാസ് വിദ്യാർത്ഥിയുടെ കരണത്തടിച്ച് കർണപടം പൊട്ടിച്ച കേസിൽ ഹെഡ്മാസ്റ്റർക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബിഎന്‍എസ് 126(2), 115(2) എന്നീ വകുപ്പുകൾ ചേർത്താണ് കേസ്. ബാലാവകാശ കമ്മീഷണൻ ഇന്ന് കുട്ടിയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തും. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കുണ്ടംകുഴി ജിഎച്ച്എസ്എസിലെ ഹെഡ്മാസ്റ്റർ എം അശോകൻ അസംബ്ലിക്കിടെ വിദ്യാർത്ഥിയുടെ കർണപടെ അടിച്ച് പൊട്ടിച്ചത്. സംഭവം വാർത്തയായതോടെ ബാലാവകാശ കമ്മീഷൻ സ്വേമേധയാ കേസെടുക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.