
കഴിഞ്ഞദിവസം ഫെഡറൽ ബാങ്കിൻറെ ചാലക്കുടി പോട്ട ശാഖയിൽ കവർച്ച നടത്തിയ പ്രതിയെ പിടികൂടി. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആൻറണിയാണ് പിടിയിലായത്. കടം വീട്ടാനാണ് ഇയാൾ കവർച്ച നടത്തിയതെന്നാണ് മൊഴി നൽകിയിരിക്കുന്നത്. 10 ലക്ഷം രൂപയും പ്രതിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രതിയുടെ ആഡംബര ജീവിതമാണ് കടബാധ്യതകൾക്ക് കാരണമെന്നാണ് വിവരം. വിദേശത്തുള്ള ഭാര്യ അയക്കുന്ന പണം ഇയാൾ ധൂർത്തടിച്ച് കളഞ്ഞു. ഭാര്യ നാട്ടിലെത്താൻ സമയമായപ്പോൾ കൊള്ള നടത്തി കടം വീട്ടാൻ ശ്രമിക്കുകയായിരുന്നു.ചാലക്കുടിയിലെ വീട്ടിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളും ഫോൺ കോളുകളും പ്രതിയെ പിടികൂടുന്നതിൽ നിർണായകമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.