സമൂഹ മാധ്യമങ്ങളില്‍ താലിബാൻ അനുകൂല പോസ്റ്റുകളിടുന്നവരെ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കി കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ. സംസ്ഥാനത്ത് തീവ്രവാദ സ്ലീപ്പർസെല്ലുകളുടെ സാന്നിധ്യമുണ്ടെന്ന മുൻ ഡിജിപിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന അഫ്ഗാനിസ്ഥാൻ, താലിബാൻ പോസ്റ്റുകളിൽ പരാമർശിക്കുന്ന കമന്റുകളും മറ്റും വിശദമായി പരിശോധിക്കണമെന്ന് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് നിർദ്ദേശം ലഭിച്ചത്. ഏതെങ്കിലും വ്യക്തികൾ താലിബാനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിലോ മറ്റു പൊതുവേദികളിലോ പരാമർശം നടത്തിയാൽ അക്കാര്യം വിശദമായി റിപ്പോർട്ട് ചെയ്യാനും നിർദ്ദേശമുണ്ട്.
എം കെ മുനീര്‍ എംഎൽഎയ്ക്ക് താലിബാൻ അനുകൂലികളുടെ പേരിൽ വന്ന ഭീഷണിക്കത്തുമായി ബന്ധപ്പെട്ടും താലിബാൻ അനുകൂലികളാണോയെന്ന് വിശദമായി അന്വേഷിച്ചുവരികയാണ്. കത്തിൽ പരാമർശിക്കുന്ന കാര്യങ്ങൾ ഗൗരവമുള്ളതാണെന്നതിന്റെ അടിസ്ഥാനത്തിൽ കോടതി അനുമതിയോടെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്ഐ കൈലാസ് നാഥിനാണ് അന്വേഷണ ചുമതല. സംഭവത്തെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. എംഎൽഎയ്ക്ക് അയച്ച ഭീഷണിക്കത്തിന് പിന്നിൽ അഭ്യസ്തവിദ്യരാവാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കത്തിൽ പരാമർശിച്ചിരിക്കുന്ന വരികളും മറ്റും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. പോസ്റ്റ് എത്രയും വേഗം പിൻവലിക്കണമെന്നും ജോസഫ് മാഷാവാൻ ശ്രമിക്കരുതെന്നുമാണ് കത്തിലുണ്ടായിരുന്നത്. താലിബാനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് മറ്റു സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
English summary; Pro-Taliban post: Invitations intensified
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.