14 December 2025, Sunday

Related news

December 12, 2025
December 8, 2025
December 8, 2025
December 6, 2025
December 5, 2025
December 5, 2025
December 4, 2025
December 4, 2025
December 4, 2025
December 4, 2025

ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒളിച്ചോടി രാഹുല്‍ മാങ്കൂട്ടത്തില്‍

അവന്തികയുടെ ആരോപണത്തില്‍ മാത്രം മറുപടി ഒതുങ്ങുന്നു
Janayugom Webdesk
പത്തനംതിട്ട
August 24, 2025 3:54 pm

ആരോപണങ്ങളുടെ മുള്‍ മുനയില്‍ നില്‍ക്കുന്ന രാഹുല്‍ മാങ്കൂണ്ടത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒളിച്ചോടി. ട്രാന്‍സ് ജന്‍ഡര്‍ അവന്തികയുടെ ആരോപണത്തില്‍ മാത്രം മറുപടി ഒതുങ്ങിയിരിക്കുകയാണ്, നിരന്തര വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മൂന്ന് ദിവസത്തിന് ശേഷമാണ് രാഹുല്‍ ഇന്ന് അടൂരിലെ സ്വന്തം വീട്ടില്‍ വെച്ച് മാധ്യമങ്ങളെ കണ്ടത്. കെ പി സി സിയും എ ഐ സി സിയും രാഹുലിന്റെ രാജിക്കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് വാര്‍ത്താ സമ്മേളനം ഉണ്ടായത്.

എന്നാല്‍, തന്നെ ന്യായീകരിക്കാനും അവന്തിക വിഷയത്തില്‍ മാത്രം പ്രതികരിക്കാനുമാണ് രാഹുല്‍ മുതിര്‍ന്നത്. അവന്തികയുടെ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ന്യായം. മാത്രമല്ല, ഈ വിഷയത്തില്‍ തന്നെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും രാഹുല്‍ തയ്യാറായില്ല.ലൈംഗിക പീഡനം, ലൈംഗിക ചുവയുള്ള സന്ദേശം, ഗര്‍ഭഛിദ്രത്തിന് സമ്മര്‍ദം അടക്കമുള്ള ആരോപണങ്ങളാണ് വ്യത്യസ്ത യുവതികള്‍ ഉന്നയിച്ചത്. ഇതിന്റെ തെളിവുകളും പുറത്തുവിട്ടിരുന്നു. എന്നാല്‍, ഇതിനൊന്നും വിശദീകരണം നല്‍കാന്‍ രാഹുല്‍ ഇന്നും തയ്യാറായില്ല.

രാഹുല്‍ മാങ്കൂട്ടത്തിൽ രാജിവച്ച് സംഘടനാ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു ട്രാന്‍സ്‌ജെന്‍ഡര്‍ അവന്തികക്കൊപ്പം ആണെന്നും കെ പി സി സി എക്‌സിക്യൂട്ടീവ് അംഗവും ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് നേതാവുമായ അഡ്വ അരുണിമ എം കുറുപ്പ് പറഞ്ഞു.അന്വേഷണ വിധേയമായി രാഹുല്‍ എം എല്‍ എ പദവി രാജിവെക്കണം. വസ്തുതകള്‍ തെളിയട്ടെ. രാഹുലിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ കെ പി സി സി നേതൃത്വത്തെ സമീപിക്കുമെന്നും അരുണിമ പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.