ബിഹാർ മുഖ്യമന്ത്രിയായിരിക്കെ നിയമനത്തിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതിക്കേസിൽ സിബിഐ കുറ്റം ചുമത്തി. യാദവിനെ കൂടാതെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും പുതിയ കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
ലാലുപ്രസാദ് യാദവിന്റെ വസതികൾ ഉൾപ്പെടെയുള്ള 15 സ്ഥലങ്ങളിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഇന്ന് തിരച്ചിൽ ആരംഭിച്ചു.
139 കോടി രൂപയുടെ ഡോറണ്ട ട്രഷറി അഴിമതി കേസിൽ ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് 73 കാരനായ മുതിർന്ന നേതാവ് കഴിഞ്ഞ മാസം ജയിൽ മോചിതനായിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ കേസ്. കേസിൽ സിബിഐ പ്രത്യേക കോടതി ഫെബ്രുവരിയിൽ അഞ്ച് വർഷം തടവിന് ശിക്ഷിച്ചിരുന്നു. 60 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
English Summary: Recruitment scam: CBI files new case against Lalu Prasad Yadav
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.