യമനിൽ പത്താംദിവസവും അമേരിക്കയുടെ വ്യോമാക്രമണം ശക്തമായി തുടരുന്നു. തിങ്കളാഴ്ച യമനിലെ വിവിധയിടങ്ങളിൽ നടത്തിയ വ്യാപക ആക്രമണത്തിൽ പ്രധാന ഹൂതി നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഹൂതികളുടെ ആയുധ ഫാക്ടറികളിലടക്കം ആക്രമണം നടത്തി. അതേസമയം നേതാവ് കൊല്ലപ്പെട്ടെന്ന വാർത്തകൾ ഹൂതികൾ സ്ഥിരീകരിച്ചിട്ടില്ല.
ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്നും നിരവധി പേർക്ക് പരിക്കേറ്റെന്നും അവർ അറിയിച്ചു.പലസ്തീനിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രയേലിനെതിരെയും ചെങ്കടലിൽ അമേരിക്കൻ പടക്കപ്പലുകൾക്കു നേരെയും മിസൈൽ, ഡ്രോൺ ആക്രമണം ഹൂതികൾ ശക്തമാക്കിയതോടെയാണ് അമേരിക്ക വ്യോമാക്രമണം തുടങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.