12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

March 22, 2025
November 26, 2024
November 19, 2024
November 16, 2024
November 15, 2024
July 16, 2024
June 11, 2024
May 23, 2024
May 23, 2024
May 23, 2024

വോട്ടർപട്ടിക പുതുക്കൽ: സ്പെഷ്യല്‍ കാമ്പയിനുകളുമായി ഇലക്‌ഷൻ കമ്മീഷന്‍

Janayugom Webdesk
ഇടുക്കി
November 24, 2023 9:44 am

വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്‌ഷൻ കമ്മീഷന്‍ ജില്ലയില്‍ സ്പെഷ്യല്‍ കാമ്പയിനുകള്‍ സംഘടിപ്പിക്കുന്നു. ഈ മാസം 25, 26, ഡിസംബർ 2, 3 ദിവസങ്ങളിലാണ് കാമ്പയിനുകള്‍ നടക്കുക. എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളിലും ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വോട്ടര്‍ പട്ടിക പരിശോധിക്കുവാന്‍ അവസരമുണ്ടാകും. 

പരിശോധനയില്‍ ഒഴിവാക്കപ്പെട്ടതായി കണ്ടാല്‍ അര്‍ഹരെങ്കില്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുവേണ്ട സഹായം ലഭ്യമാകുന്നതാണ്. കൂടാതെ 17 വയസ്സ് പൂര്‍ത്തിയായ യുവജനങ്ങള്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കുന്നതിനും, വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കല്‍, തെറ്റ് തിരുത്തല്‍, ബൂത്ത് മാറ്റം, ആധാര്‍കാര്‍ഡ് വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കല്‍ എന്നിവയ്ക്ക് ആവശ്യമായ സഹായവും കാമ്പയിനുകളില്‍ ലഭ്യമാകുന്നതാണ്. 

ഡിസംബര്‍ 9 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹരായവരെ 2024 ജനുവരി 5 ന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും. പൊതുജനങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും vot­ers. eci. gov. in എന്ന വെബ്സൈറ്റ് മുഖേനയോ, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് മുഖേനയോ, നേരിട്ടോ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ ഇലക്‌ഷൻ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഷീബ ജോർജ്ജ് അറിയിച്ചു. 

Eng­lish Sum­ma­ry: Revi­sion of elec­toral roll: Elec­tion Com­mis­sion with spe­cial campaigns

You may also like this video

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.