24 December 2025, Wednesday

Related news

December 22, 2025
December 16, 2025
November 27, 2025
November 26, 2025
November 25, 2025
November 19, 2025
November 16, 2025
November 14, 2025
November 11, 2025
November 10, 2025

ക്ഷേത്രത്തിലെ പ്രാര്‍ത്ഥനയില്‍ ഗുരുദേവന്റെ നാമം ഉച്ചരിക്കരുതെന്ന് ആക്രോശിച്ച് ആര്‍എസ്എസ്

Janayugom Webdesk
തിരുവനന്തപുരം
September 23, 2024 11:21 am

ക്ഷേത്രത്തിലെ സന്ധ്യാപ്രാർഥനയിൽ സദ്ഗുരുവേഎന്ന വാക്ക് ഉപയോഗിക്കരുതെന്ന് സ്‌ത്രീകൾക്ക് ആർഎസ്എസ് ഭീഷണി.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ചെങ്ങന്നൂര്‍ കല്ലിശേരി മഴുക്കീർമേൽ മഹാവിഷ്ണു ക്ഷേത്രത്തിലാണ് ഈഴവ സമുദായാംഗങ്ങളായ സ്‌ത്രീകൾ സദ്ഗുരുവേ ജയ എന്ന കീർത്തനം ചൊല്ലിയത്.

ശ്രീനാരായണ ഗുരുവിന്റെ കീർത്തനം ക്ഷേത്രത്തിൽ ചൊല്ലരുതെന്നും സ്‌ത്രീകളോട്‌ ഇറങ്ങിപ്പോകാനും മേപ്രം ശാഖയിലെ രണ്ട് ആർഎസ്എസ് പ്രവർത്തകർ ആക്രോശിച്ചു. പ്രാർത്ഥന ഒരു സമുദായത്തെമാത്രം ഉദ്ദേശിച്ചല്ലെന്ന് സ്‌ത്രീകൾ അറിയിച്ചെങ്കിലും കാര്യമുണ്ടായില്ല. പ്രാർത്ഥനാ പുസ്തകത്തിൽ ശ്രീനാരായണ ഗുരുവിന്റെ ചിത്രം വന്നതാണ് എതിർപ്പിന്‌ കാരണം.ആർഎസ്എസ് പ്രവർത്തകരുടെ നടപടി ചോദ്യംചെയ്ത എസ്എൻഡിപി പ്രദേശിക നേതാവിനെ ആര്‍എസ് എസുകാര്‍ ഭീഷിണിപ്പെുടത്തി.

സംഭവം വിവാദമാക്കേണ്ടെന്ന നിലപാടിലായിരുന്നു ഇവർ. പൂജാസാധനങ്ങൾ വിൽക്കുന്ന കട ദേവസ്വംബോർഡിൽനിന്ന്‌ ലേലത്തിലെടുത്ത ശാഖാ മുൻ സെക്രട്ടറിയുടെ ഭാര്യക്കുനേരെയും ആർഎസ്എസ് പ്രവർത്തകർ ഭീഷണി ഉയർത്തിയതായി പരാതി ഉണ്ട് ക്ഷേത്ര ഭരണസമിതിയിലും ആചാരങ്ങളിലും പങ്കെടുക്കുന്ന ഈഴവ സമുദായാംഗങ്ങൾ കടുത്ത ജാതിവെറി നേരിടുന്നതായി എസ്എൻഡിപി ഉമയാറ്റുകര ശാഖാഭാരവാഹികള്‍ അഭിപ്രായപ്പെട്ടു . 

വിഷയം ചർച്ചചെയ്യാൻ അടിയന്തര ശാഖാ പൊതുയോഗം ഞായറാഴ്ച ചേർന്നു. ഗുരു എന്ന വാക്കിൽപോലും ജാതി കണ്ടെത്തുന്ന വിവേചനത്തിനെതിരെ നിയമപരമായി പ്രതിഷേധം ഉയർത്തുമെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു

Kerala State - Students Savings Scheme

TOP NEWS

December 24, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.