ഹരിയാന, മഹാരാഷ്ട്ര, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിന് പിന്നാലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തിനായി ആര്‍എസ് എസും ഇടപെടുന്നു. ബീഹാറിനു പിന്നാലെ ബംഗാളിലും ഭരണം പിടിക്കാനായി ആര്‍എസ്എസ് രംഗത്ത് എത്തുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് എട്ട് മാസം മാത്രം ബാക്കി നിൽക്കെ, ബിജെപിയുടെ വിജയം ഉറപ്പാക്കാൻ ‘മിഷൻ ത്രിശൂൽ’ എന്നപേരിൽ ആർഎസ്എസ് പുതിയ ദൗത്യത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മൂന്ന് നിർണായക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് മിഷൻ ത്രിശൂൽ എന്നാണ് വിവരം. രഹസ്യാത്മക സർവേകളിലൂടെ അസംതൃപ്തരായ വോട്ടർമാരെയും പ്രധാന പ്രശ്‌നങ്ങളെയും തിരിച്ചറിയുക, ഏറ്റവും സ്വാധീനമുള്ള വിഷയങ്ങൾ വിലയിരുത്തി തിരഞ്ഞെടുപ്പ് ആഖ്യാനം രൂപപ്പെടുത്തുക, ഈ വിഷയങ്ങളെ അടിസ്ഥാനമാക്കി ബിജെപിക്കുള്ള തിരഞ്ഞെടുപ്പ് നേട്ടങ്ങളും അപകടസാധ്യതകളും വിശകലനം ചെയ്യുക എന്നതാണ് ആർഎസ്എസ് ലക്ഷ്യമിടുന്നത്.അവരുടെ പ്രാദേശിക ശാഖകളെ പ്രയോജനപ്പെടുത്തി അതീവ രഹസ്യമായാണ് സർവേ നടത്തുന്നത്.
തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബീഹാറിലുടനീളം ശാഖകളുടെ എണ്ണം വർദ്ധിപ്പിക്കാനും ലക്ഷ്യമുണ്ട്. ബിഹാറിനെ വടക്കൻ ബിഹാർ, ദക്ഷിണ ബിഹാർ എന്നിങ്ങനെ തിരിച്ച് കാര്യക്ഷമമായ സംഘടനാ പ്രവർത്തനങ്ങളിലേക്ക് ആർഎസ്എസ് നീങ്ങിയെന്നാണ് വിവരം. സമഗ്രമായ ബൂത്ത് തല സർവേ അവലോകന യോഗം മാർച്ചിൽ ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.