
ആഗോള വിപണിയിലെ അനിശ്ചിതത്വവും വിദേശ നിക്ഷേപകർ തുടർച്ചയായി പണം പിൻവലിക്കുന്നതും മൂലം ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. ബുധനാഴ്ച ഡോളറിനെതിരെ 76 പൈസ ഇടിഞ്ഞ് 91.73 എന്ന റെക്കോർഡ് താഴ്ന്ന നിലയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. 2025 ഡിസംബർ 16ന് രേഖപ്പെടുത്തിയ 91.14 ആയിരുന്നു ഇതിനുമുമ്പത്തെ ഏറ്റവും താഴ്ന്ന നിരക്ക്.
ഗ്രീൻലാൻഡ് വിഷയത്തിൽ യൂറോപ്പിലുണ്ടായ തർക്കങ്ങളും അമേരിക്ക‑യൂറോപ്പ് ബന്ധത്തിലെ വിള്ളലുകളും വിപണിയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഒപ്പം വെനിസ്വേലയിലെ എണ്ണശേഖരത്തെ ചൊല്ലിയുള്ള തർക്കങ്ങളും ആഗോളതലത്തിൽ ആശങ്ക വർദ്ധിപ്പിച്ചു. ഇതിനുപുറമെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്ന് വൻതോതിൽ ഓഹരികൾ വിറ്റഴിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയായി. ചൊവ്വാഴ്ച മാത്രം 2,938.33 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞത്. ആഭ്യന്തര വിപണിയിലും വലിയ ഇടിവാണ് ഉണ്ടായത്. സെൻസെക്സ് 270.84 പോയിന്റും നിഫ്റ്റി 75 പോയിന്റും താഴ്ന്നു. നിലവിൽ ഈ മാസം മാത്രം രൂപയുടെ മൂല്യത്തിൽ 1.50 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.