
അങ്കമാലി-എരുമേലി ശബരി റയിൽപാതയുടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പാരംഭ നടപടികൾ കേരളം ആരംഭിച്ചു. ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലാ കളക്ടർമാർക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകി. പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഈ മാസം 27ന് തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ട്.
സംസ്ഥാനം സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചാൽ പദ്ധതി മരവിപ്പിച്ച നടപടി റദ്ദാക്കുമെന്ന് റയിൽവേ വ്യക്തമാക്കിയിരുന്നു. നിലവിൽ എല്ലാ മുന്നണികളും പദ്ധതിക്ക് അനുകൂല നിലപാടാണ് നൽകിയിരിക്കുന്നത്. എന്നാൽ പദ്ധതിയുടെ ചിലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ധാരണ ആയിട്ടില്ല. പദ്ധതിയുടെ പകുതിച്ചിലവ് കേരളം വഹിക്കുമെന്ന് രേഖാമൂലം ഉറപ്പ് നൽകണമെന്ന് റയിൽവേ പറഞ്ഞിരുന്നു. ഇതിനോട് കേരളം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.