29 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 17, 2025
April 16, 2025
April 6, 2025
March 24, 2025
March 22, 2025
March 19, 2025
February 16, 2025
February 14, 2025
November 28, 2024

മുതലപ്പൊഴി ഹാര്‍ബറിലെ മണല്‍നീക്കം: മത്സതൊഴിലാളികളുമായി മന്ത്രി സജിചെറിയാന്‍ ഇന്ന് ചര്‍ച്ച നടത്തും

Janayugom Webdesk
തിരുവനന്തപുരം
April 16, 2025 11:25 am

മുതലപ്പൊഴി ഹാര്‍ബറിലെ മണല്‍ നീക്കം സംബന്ധിച്ചുള്ള വിഷയത്തില്‍ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി ഫിഷറീസ് വകുപ്പ് മന്ത്രി സജിചെറിയാന്‍ ഇന്ന് ചര്‍ച്ച നടത്തും. ഉച്ചക്ക് 12 മണിക്കാണ് ചര്‍ച്ചമണൽ നീക്കം വേഗത്തിലാക്കുന്നതിനും വേണ്ടിയുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. മുതലപ്പൊഴി ചാനലിലെ മണൽനീക്കാൻ വലിയ ഡ്രഡ്ജർ ഉടനെത്തിക്കും. കണ്ണൂർ അഴീക്കലിൽനിന്ന് മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ചന്ദ്രഗിരിയെന്ന ഡ്രഡ്‌ജറാണ്‌ എത്തിക്കുക. ഇതിനായി ചീഫ് എൻജിനിയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ മാരിടൈം ബോർഡ് പ്രതിനിധികളുമായി ചർച്ച നടത്തി.

സർവേ സർട്ടിഫിക്കറ്റ് പുതുക്കുന്നതുൾപ്പെടെയുള്ള സാങ്കേതികപ്രശ്നങ്ങൾ പരിഹരിച്ച് ഒരാഴ്ചയ്ക്കകം ഡ്രഡ്‌ജർ മുതലപ്പൊഴിയിലെത്തും. ഇതോടൊപ്പം കേരള മിനറൽസ് ആൻഡ് ഡവലപ്മെന്റ് കോർപറേഷൻ (കെഇഎംഡിഇഎൽ) അഴിമുഖത്തുനിന്ന്‌ മണൽ നീക്കം ചെയ്യുന്നതിനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. സർക്കാർ അംഗീകാരം ലഭ്യമായാലുടൻ 10 ദിവസത്തിനുള്ളിൽ മണൽ നീക്കലാരംഭിക്കും.ചവറ ഐആർഇഎല്ലിൽനിന്ന് ഒരു ലോങ് ബൂം എസ്കവേറ്റർ കൂടി കഴിഞ്ഞ ദിവസം മുതലപ്പൊഴിയിലെത്തിച്ചിരുന്നു. ഒന്നുകൂടി അടുത്ത ദിവസം എത്തിക്കും. 

ചാനലിൽ അടിഞ്ഞുകൂടിയ മണൽ മുഴുവൻ കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ നീക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനായി 2.5 കോടി രൂപയാണ് അദാനി നൽകേണ്ടിയിരുന്നത്. എന്നാൽ കമ്പനി യഥാസമയം ഫണ്ട് നൽകിയില്ല. സർക്കാരും ന്യൂനപക്ഷ കമീഷനും ഇടപെട്ടതിനെത്തുടർന്ന് മാർച്ച് മാസമാണ് അദാനിയിൽനിന്ന്‌ ഫണ്ട് ലഭിച്ചത്. മൂന്ന് മണ്ണുമാന്തികളും ചേറ്റുവ തുറമുഖത്തുനിന്ന്‌ എത്തിച്ച ഡ്രഡ്‌ജറും ഉപയോഗിച്ച് കഴിഞ്ഞ 29 മുതൽ ഡ്രഡ്‌ജിങ്‌ ആരംഭിച്ചെങ്കിലും തെക്ക് ഭാഗത്തുനിന്ന്‌ വലിയ രീതിയിൽ മണ്ണിടിഞ്ഞു. ഇതോടെ അഴിമുഖം പൂർണമായും അടയുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.