
അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവയ്പ്പിൽ രണ്ട് നാഷണൽ ഗാർഡ് അംഗങ്ങൾക്ക് പരിക്കേറ്റു. ഇരുവരും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന് എഫ് ബി ഐ ഡയറക്ടർ കാഷ് പട്ടേലും വാഷിങ്ടൺ മേയർ മറിയൽ ബൗസറും അറിയിച്ചു. ഇന്ത്യൻ സമയം പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്. തോക്കുധാരിയായ അക്രമി രണ്ട് നാഷണൽ ഗാർഡ് അംഗങ്ങൾക്കെതിരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ജില്ലാ ഡെപ്യൂട്ടി പൊലീസ് മേധാവി പറഞ്ഞു. തുടർന്ന് ഒരു ഗാർഡ് തിരിച്ച് ആക്രമകാരിയെ വെടിവച്ചു. ആക്രമിയെന്ന് സംശയിക്കുന്ന റഹ്മാനുള്ള ലകൻവാൾ എന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ആക്രമണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആദ്യം ഗാർഡുകൾ മരിച്ചെന്നായിരുന്നു വെസ്റ്റ് വിർജീനിയ ഗവർണർ പറഞ്ഞിരുന്നത്. പിന്നീട് ഇവർ ഗുരുതരാവസ്ഥയിലാണെന്ന് അദ്ദേഹം തിരുത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.