
വോട്ടർപട്ടിക തീവ്രപരിഷ്കരണം (എസ്ഐആർ) പൂർത്തിയായപ്പോൾ കേരളത്തിൽ 2.69 കോടി വോട്ടർമാർ. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കാൾ പട്ടികയിൽനിന്ന് 7,95,515 വോട്ടർമാർ കുറഞ്ഞു. പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും. എസ്ഐആറിന്റെ ഭാഗമായി ഡിസംബർ 23ന് പ്രസിദ്ധീകരിച്ച കരടുപട്ടികയിൽ 24.08 ലക്ഷം പേരെ ഒഴിവാക്കിയിരുന്നു, 2,54,42,352 വോട്ടർമാർ. കരട് പ്രസിദ്ധീകരിച്ചശേഷം ഹിയറിങ്ങിലൂടെ 53,229 പേരേക്കൂടി ഒഴിവാക്കി. എന്നാൽ 15,11,292 പേർ കൂടുകയും ചെയ്തു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായിരുന്നത് 2,77,49,159 വോട്ടർമാരാണ്.
മരിച്ചവരെയും ഇരട്ടവോട്ടുള്ളവരെയും എന്യുമറേഷൻ ഫോം നൽകാത്തവരെയുമൊക്കെ എസ്.ഐ.ആറിൽ ഒഴിവാക്കിയതിനാലാണ് 7.95 ലക്ഷം വോട്ടർമാർ കുറഞ്ഞതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ പറഞ്ഞു.
കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ 2.86 കോടി വോട്ടർമാരുണ്ടായിരുന്നു. അതിനെക്കാൾ 16 ലക്ഷത്തോളം കുറഞ്ഞു. 2021‑ലെ നിയമസഭാതിരഞ്ഞെടുപ്പിൽ 2,74,46,039 വോട്ടർമാരായിരുന്നു. മരിച്ചവർ, കണ്ടെത്താൻ സാധിക്കാത്തവർ, താമസം മാറിയവർ, ഒന്നിലധികം പട്ടികയിലുള്ളവർ, എന്യുമറേഷൻ ഫോറം തിരികെ നൽകാത്തവർ എന്നിങ്ങനെ 24 ലക്ഷം പേരെ ഒഴിവാക്കിയാണ് കരടുപട്ടിക പ്രസിദ്ധീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.