20 May 2024, Monday

Related news

May 19, 2024
May 17, 2024
May 16, 2024
May 15, 2024
May 13, 2024
May 13, 2024
May 13, 2024
May 13, 2024
May 13, 2024
May 12, 2024

കോണ്‍ഗ്രസിലെ നേതൃമാറ്റം: വിമര്‍ശന ശബ്ദങ്ങളെ അടിച്ചമര്‍ത്തി സോണിയാ ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
March 23, 2022 5:48 pm

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെടുന്ന വിമര്‍ശകരെ നിശബ്ദമാക്കാനുള്ള ഇടപെടലുകള്‍ കോണ്‍ഗ്രസിന്‍റെ താല്‍ക്കാലിക അധ്യക്ഷ സോണിയ നടത്തി തുടങ്ങി. യുപിയും, പ‍‍ഞ്ചാബും അടക്കം അ‍ഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ ദയനീയ പരാജയത്തെതുടര്‍ന്ന നേതൃമാറ്റം ആവശ്യപ്പെട്ട് കബില്‍സിബലിനെപോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ രംഗത്തു വന്നിരുന്നു.

അവരെ ആദ്യം നിശബ്ദമാക്കാനുള്ള ചില ഇടപെടലുകളാണ് സോണിയ ഗാന്ധി നടത്തുന്നത്. ജി23 നോക്കളില്‍ പ്രമുഖനായ ഗുലാംനബി ആസാദ് ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലേയും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്‍മാരെ പുറത്താക്കി. ഇവരില്‍ പഞ്ചാബ് പിസിസി പ്രസിഡന്‍റ് നവജ്യോത് സിംഗ് സിദ്ധുവും ഉള്‍പ്പെടും. കഴിഞ്ഞ പത്തു ദിവസമായി പാര്‍ട്ടിയുടെ ദൈനംദിനകാര്യങ്ങളില്‍ പോലും അവര്‍ ഇടപെടുകയാണ്.

എത്ര ചെറിയ കാര്യങ്ങളില്‍ പോലും സോണിയ നേരിട്ടാണ് കാര്യങ്ങള്‍ ചെയ്യുന്നത്. താനാണ് പാര്‍ട്ടിയുടെ അധികാരകേന്ദ്രമെന്നു ഉറപ്പിക്കാനുള്ള ശ്രമത്തിലുമാണ്.അതു പോലെ തന്നെ, പാർട്ടിയുടെ മേൽ ഗാന്ധി കുടുംബത്തിന്റെ നിയന്ത്രണം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. പാർട്ടിയുടെ ചെറിയ കാര്യങ്ങളില്‍ പോലും അവർ സജീവമായി താൽപ്പര്യം കാണിക്കുന്നത് , വിമർശകരുടെ വായ് അടപ്പിക്കാന്‍ കൂടിയാണ്.

കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി ഓഫീസ് ഇപ്പോള്‍ സജീവമാണ്. നല്ല തിരക്കാണ് കാണുന്നത്സോണിയയുടെ സ്ഥിരം സാന്നിധ്യമുണ്ട്. മാർച്ച് 16 ന്, അവർ പഞ്ചാബ് എംപിമാരുമായി ഒരു കൂടിക്കാഴ്ച നടത്തി, സംസ്ഥാനത്ത് കോൺഗ്രസിന്റെ പരാജയത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള അവരുടെ വിശകലനം ശ്രദ്ധയോടെ കേട്ടു.തിരുവനന്തപുരത്ത് നിന്നുള്ള ലോക്‌സഭാംഗം ശശി തരൂരും കേരളത്തിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ അവർ കേരള എംപിമാരുടെ യോഗവും വിളിച്ചിരുന്നു.

ഏപ്രിൽ 6 നും 10 നും ഇടയിൽ പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് സിപിഐ എം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കരുതെന്ന് തരൂരിനോട് സോണിയ ഗാന്ധി പറഞതും ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്. കേരളത്തിലെ എംപിമാരിൽ നിന്ന് നേരിട്ട് അഭിപ്രായം ചോദിച്ചതിന് ശേഷമാണ് തരൂരിനെ പങ്കെടുക്കുന്നതിൽ നിന്ന് സോണിയ വിലക്കിയത് . കേരളത്തില്‍ നിന്നുള്ള എംപിമാരെ വ്യക്തിപരമായി കണ്ടാണ് അഭിപ്രായം തേടിയത്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ സോണിയ സീറോ അവറിൽ ഇടപെടുകയും ഫെയ്സ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ ഭീമന്മാർ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെട്ട് ഇന്ത്യയുടെ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുകയാണെന്ന് ആരോപിച്ചു.

കോൺഗ്രസ് പരാജയപ്പെട്ടെന്ന് തൃണമൂൽ അധ്യക്ഷ മമത ബാനർജി പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷം. രാഷ്ട്രീയ കൊലപാതകങ്ങളിൽ പശ്ചിമ ബംഗാൾ സർക്കാരിനെതിരെ സിബിഐ.യും മനുഷ്യാവകാശ അന്വേഷണവും വേണമെന്ന് അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടപ്പോൾ,ചൗധരിയെ സഭയില്‍ പരസ്യമായി പിന്തുണച്ചുകൊണ്ട് രംഗത്തുവന്നു. അതുപോലെ , ഗാന്ധി കുടുംബം ഒഴിയണമെന്നാവശ്യപ്പെട്ട ജി-23 നേതാക്കളുമായി നേരിട്ട് സോണിയ തന്നെ ചര്‍ച്ച നടത്തുന്നു.

ഗ്രൂപ്പിനെ നയിക്കുന്ന ഗുലാം നബി ആസാദുമായി ചര്‍ച്ച നടത്തി. തുടർന്ന് ഗ്രൂപ്പിലെ മറ്റ് പ്രമുഖരായ ആനന്ദ് ശർമ്മ, മനീഷ് തിവാരി, വിവേക് ​​തൻഖ എന്നിവരുമായി ആശയവിനിമയം നടത്തി. ഈ കണ്ടുമുട്ടലുകള്‍ക്കും, ചര്‍ച്ചയ്ക്കും ശേഷം, ജി23 ഗ്രൂപ്പില്‍ നിന്ന് പുതിയ അഭിപ്രായങ്ങളൊന്നും ഉണ്ടായിട്ടില്ല, ഇതോടെ താൽക്കാലിക സന്ധി നിലനിൽക്കുന്നു.

Eng­lish Sum­ma­ry: Sonia Gand­hi began to inter­vene as the cen­ter of pow­er in the Con­gress; Deals with crit­i­cism with restraint

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.