12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 7, 2025
February 13, 2025
January 30, 2025
October 7, 2024
October 5, 2024
July 18, 2024
June 26, 2024
June 26, 2024
June 26, 2024
June 25, 2024

ഉച്ചഭാഷിണി ; ആദിത്യനാഥിന് പിന്തുണയുമായി രാജ് താക്കറെ

Janayugom Webdesk
ന്യൂഡല്‍ഹി
April 28, 2022 5:01 pm

ഉച്ചഭാഷിണിയുമായി ബന്ധപ്പെട്ട നടപടിക്ക് ആദിത്യനാഥിനെ രാജ് താക്കറെ പ്രശംസിച്ചു,മഹാരാഷ്ട്രയിൽ ‘ഭോഗികൾ’ മാത്രമേ ഉള്ളൂവെന്നുംമതപരമായ സ്ഥലങ്ങളിൽനിന്നുംപ്രത്യേകിച്ച് മസ്ജിദുകളിൽനിന്നും ഉച്ചഭാഷിണി നീക്കം ചെയ്തതിന് യുപി മുഖ്യമന്ത്രി ആദിത്യനാഥിനെ മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ അഭിനന്ദിച്ചു.

മഹാരാഷട്രയിലും യുപിയില്‍ ആദിത്യനാഥ് സ്വീകരിച്ചതുപോലെ നടപിടി എടുക്കണമെന്നും മഹാരാഷ്ട്ര സർക്കാരിന് മെയ് 3 സമയപരിധി നൽകിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദത്തിന് തുടക്കമിട്ട രാജ് താക്കറെ, ആരാധനാലയങ്ങളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്തതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെ പ്രശംസിച്ചു.

തന്റെ പ്രസ്താവന ട്വീറ്റ് ചെയ്തുകൊണ്ട് താക്കറെ പറഞ്ഞു, മതപരമായ സ്ഥലങ്ങളിൽ നിന്ന്,പ്രത്യേകിച്ച് മസ്ജിദുകളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്തതിന് യോഗി സർക്കാരിനെഞാൻ പൂർണ്ണഹൃദയത്തോടെ അഭിനന്ദിക്കുന്നു, നന്ദിയുള്ളവനാണ്. നിർഭാഗ്യവശാൽ മഹാരാഷ്ട്രയിൽ നമുക്ക് യോഗിമാരില്ല, നമുക്കുള്ളത് ഭോഗികൾ (ഹെഡോണിസ്റ്റുകൾ) ആണ്. ഇവര്‍ക്ക് നല്ല ബോധം വരട്ടെ എന്നു പ്രതീക്ഷിക്കുകയും അവര്‍ക്കുവേണ്ടിപ്രാർത്ഥിക്കുകയും ചെയ്യുതായും അദ്ദേഹം വ്യക്തമാക്കി.ഈ മാസം ആദ്യം ഉത്തർപ്രദേശ് മുഖ്യമന്ത്രി 

ആദിത്യനാഥ് ക്രമസമാധാന അവലോകന യോഗത്തിൽ മതപരമായ സ്ഥലങ്ങളിലെ ഉച്ചഭാഷിണി
മറ്റുള്ളവർക്ക് അസൗകര്യമുണ്ടാക്കരുതെന്ന് പറഞ്ഞിരുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പ് അതനുസരിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു, ഉദ്യോഗസ്ഥർ കയ്യിൽ ഡെസിബൽ മീറ്ററുമായി ക്ഷേത്രങ്ങളിലും പള്ളികളിലും പോകുന്നു, ഒന്നുകിൽ ലൗഡ് സ്പീക്കറുകളുടെ ശബ്ദം കുറയ്ക്കാൻ അല്ലെങ്കിൽ അനധികൃതമാണെങ്കിൽ അവ പൂർണ്ണമായും നീക്കം ചെയ്യാൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നു.

ഉത്തർപ്രദേശിലെ നടപടിയെ രാജ് താക്കറെ പ്രശംസിച്ചത്, പള്ളികളിലെ ഉച്ചഭാഷിണികളിൽ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിന് നൽകിയ സമയപരിധി മെയ് 3 ന് ഒരാഴ്ച മുമ്പാണ്.സംസ്ഥാന സർക്കാർ മസ്ജിദുകൾക്ക് മുകളിലുള്ള ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ എംഎൻഎസ് പ്രവർത്തകർ പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ വായിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

മതപരമായ സ്ഥലങ്ങളിലെ ഉച്ചഭാഷിണിപ്രശ്‌നം ചർച്ച ചെയ്യാനും ഇക്കാര്യത്തിൽ നയം തീരുമാനിക്കാനും എംവിഎ സർക്കാർ തിങ്കളാഴ്ച സർവകക്ഷിയോഗം വിളിച്ചിരുന്നു.രാജ് താക്കറെ വ്യക്തിപരമായി യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും അദ്ദേഹം എംഎൻഎസ് പ്രതിനിധികളെ അയച്ചു.

എന്നാൽ ബിജെപി യോഗം പൂർണമായും ബഹിഷ്‌കരിച്ചു. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലെപ്രധാന നഗരങ്ങളിലെ സിവിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി എംഎൻഎസും ബിജെപിയും തമ്മിലുള്ള അടുപ്പം വർധിച്ച സാഹചര്യത്തിലാണ് താക്കറെ മുഖ്യമന്ത്രി ആദിത്യനാഥിനെ പ്രശംസിച്ചത്.

Eng­lish Summary:Speaker; Raj Thack­er­ay backs Adityanath

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.