12 February 2026, Thursday

Related news

January 25, 2026
January 24, 2026
January 21, 2026
January 4, 2026
December 31, 2025
December 25, 2025
December 21, 2025
December 21, 2025
December 16, 2025
December 10, 2025

കേരളത്തില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് പ്രത്യേക തീവണ്ടികള്‍

Janayugom Webdesk
തിരുവനന്തപുരം
August 19, 2025 11:01 am

വേളാങ്കണ്ണി മാതാവിന്റെ വാര്‍ഷിക പെരുന്നാളിനോടനുബന്ധിച്ച് യാത്രത്തിരക്ക് കുറയ്ക്കാന്‍ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് പ്രത്യക തീവണ്ടികള്‍ സര്‍വീസ് നടത്തും. എറണാകുളം ജംഗ്ഷനില്‍ നിന്ന് ഓഗസ്റ്റ് 27, സെപ്റ്റംബര്‍ മൂന്നു, 10 എന്നീ തീയതികളില്‍ രാത്രി 11.50ന് പുറപ്പെടുന്ന തീവണ്ടി (06061) പിറ്റേന്ന് ഉച്ചയ്ക്ക് 3.15ന് വേളാങ്കണ്ണിയിലെത്തും .വേളാങ്കണ്ണിയിൽനിന്ന് ഓഗസ്റ്റ് 28, സെപ്റ്റംബർ നാല്, 11 എന്നീ തീയതികളിൽ വൈകീട്ട് 6.40‑ന് പുറപ്പെടുന്ന തീവണ്ടി (06062) പിറ്റേന്നു രാവിലെ 11.55‑ന് എറണാകുളം ജങ്ഷനിലെത്തും. ചെങ്കോട്ടവഴിയുള്ള വണ്ടിയിൽ ഒരു സെക്കൻഡ് എസി കോച്ച്, മൂന്ന് എസി ത്രി ടിയർ കോച്ചുകൾ, എട്ട് സ്ലീപ്പർ കോച്ചുകൾ, ഒരു ജനറൽ കോച്ച് എന്നിവയുണ്ടാകും. കേരളത്തിൽ കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപള്ളി, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 

തിരുവനന്തപുരം സെന്‍ട്രല്‍ വേളാങ്കണി പ്രത്യേക തീവണ്ടി
തിരുവനന്തപുരം സെൻട്രലിൽനിന്ന് ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന് തീയതികളിൽ വൈകീട്ട് 3.25‑ന് പുറപ്പെടുന്ന തീവണ്ടി (06115) പിറ്റേന്ന് രാവിലെ 3.55‑ന് വേളാങ്കണ്ണിയിലെത്തും. വേളാങ്കണ്ണിയിൽനിന്ന് ഓഗസ്റ്റ് 28, സെപ്റ്റംബർ നാല് തീയതികളിൽ രാത്രി 7.30‑ന് തിരിക്കുന്ന പ്രത്യേക തീവണ്ടി (06116) പിറ്റേന്ന് രാവിലെ 6.55‑ന് തിരുവനന്തപുരത്ത് എത്തും. നാഗർകോവിൽ, തിരുനെൽവേലി വഴിയുള്ള തീവണ്ടിയിൽ രണ്ട് സെക്കൻഡ് എസി കോച്ചുകൾ, രണ്ട് തേർഡ് എസി കോച്ചുകൾ, മൂന്ന് ഇക്കോണമി ത്രി ടിയർ കോച്ചുകൾ, ആറ് ‌ സ്ലീപ്പർ ക്ലാസ് കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ എന്നിവയുണ്ടാകും. പ്രത്യേക തീവണ്ടികളിലേക്കുള്ള റിസർവേഷൻ ചൊവ്വാഴ്ച രാവിലെ എട്ടിനാരംഭിക്കും. വേളാങ്കണി പെരുന്നാൾ ആഘോഷം ഈ മാസം 29‑ന് ആരംഭിച്ച് സെപ്റ്റംബർ എട്ടിന്‌ അവസാനിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.