
തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയില്‍ ഹര്‍ജി. പ്രിയങ്ക റായ് എന്ന യുവതിയാണ് കോടതിയെ സമീപിച്ചത്. ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഈ തുക നൽകണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം. പഞ്ചാബ്-ഹരിയാന ഹൈക്കോടതി 2023ൽ പുറപ്പെടുവിച്ച വിധിയിൽ മുന്നോട്ട് വെച്ച ഒരു ഫോർമുല ആധാരമാക്കിയാണ് ഹർജിക്കാരി നഷ്ടപരിഹാരത്തുക കണക്കാക്കിയിരിക്കുന്നത്.
നായ് കടിച്ചപ്പോൾ എത്ര പല്ലുകൾ ഇറങ്ങിയാണ് മുറിവേറ്റതെന്നും, മാംസം കടിച്ചെടുത്തിട്ടുണ്ടോ എന്നതും കണക്കിലെടുത്ത് നഷ്ടപരിഹാരം നിർണ്ണയിക്കണമെന്നായിരുന്നു ആ കോടതി ഉത്തരവിലെ നിർദ്ദേശം. ഇതനുസരിച്ച് തൻ്റെ 12 സെൻ്റിമീറ്റർ വലുപ്പമുള്ള മുറിവിന് 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹർജിക്കാരി പറയുന്നു. നായയുടെ ഒരു പല്ല് ഇറങ്ങിയാൽ 10,000 രൂപ കണക്കാക്കുമ്പോൾ, തനിക്കേറ്റ മുറിവിൽ നായയുടെ 42 പല്ലുകൾ ഇറങ്ങിയെന്നും ആ വകയിൽ 4.2 ലക്ഷം രൂപ വരുമെന്നുമാണ് ഇവരുടെ അവകാശവാദം. തനിക്കുണ്ടായ മാനസിക ബുദ്ധിമുട്ടിന് 3.8 ലക്ഷം രൂപയും കണക്കാക്കിയാണ് മൊത്തം നഷ്ടപരിഹാര തുക 20 ലക്ഷത്തിൽ എത്തിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.