
സിറിയയിലെ ക്രസ്ത്യന്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 25പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു.തലസ്ഥാനമായ ദമാസാകസിന് സമീപത്തുള്ള ദ്വേലയിലെ മാര്‍ ഏലിയാസ് പള്ളിയില്‍ ഞായറാഴ്ച കുര്‍ബാന നടക്കുമ്പോഴാണ് ചാവേറാക്രമണമുണ്ടായത്.
കൊല്ലപ്പെട്ടവരിൽ സ്‌ത്രീകളും കുട്ടികളുമുൾപ്പെടും. സിറിയയിൽ ഇത്തരത്തിലൊരു ആക്രമണം നടക്കുന്നത് വർഷങ്ങൾക്കുശേഷമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പള്ളിയിൽ കയറിയ അക്രമി വിശ്വാസികൾക്കുനേരെ വെടിവച്ചശേഷം പൊട്ടിത്തെറിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.