15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 15, 2025
March 14, 2025
February 15, 2025
February 12, 2025
February 8, 2025
January 30, 2025
January 16, 2025
January 16, 2025
January 9, 2025
December 25, 2024

ഡോക്ടറുടെ നിര്‍ദേശപ്രകാരം വെയില്‍ കൊള്ളിച്ചു; നവജാത ശിശു മരിച്ചു

Janayugom Webdesk
ലഖ്‌നൗ
May 18, 2024 10:11 pm

ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം അരമണിക്കൂറോളം ചൂടുള്ള വെയില്‍ കൊള്ളിച്ചതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു.
ഭുഗായി സ്വദേശിനിയായ റീതാ ദേവി അഞ്ച് ദിവസം മുമ്പ് സിസേറിയനിലൂടെയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നഗരത്തിലെ രാധാ രാമന്‍ റോഡിലുള്ള ശ്രീ സായ് ആശുപത്രിയില്‍ കൊണ്ടുവന്നത്. അരമണിക്കൂറോളം കുഞ്ഞിനെ നേരിട്ട് സൂര്യപ്രകാശം കൊള്ളിക്കാനായിരുന്നു ഡോക്ടറുടെ നിര്‍ദേശം.

തുടര്‍ന്ന് കുട്ടിയെ വെയില്‍ കൊള്ളിക്കുന്നതിനായി രാവിലെ 11 മണിക്ക് ആശുപത്രിയുടെ മേല്‍ക്കൂരയില്‍ കിടത്തി. മുപ്പതുമിനിറ്റോളം ഇപ്രകാരം കുട്ടിയെ പൊരിവെയിലത്ത് കിടത്തുകയും ചെയ്തു. പിന്നീട് കുട്ടിക്ക് അനക്കമില്ലാതാവുകയും മരണം സംഭവിക്കുകയുമായിരുന്നു. സൂര്യാഘാതമാവാം കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് ആരോഗ്യവിദഗ്ധരുടെ പ്രാഥമിക നിഗമനം. 

സംഭവത്തില്‍ വന്‍ പ്രതിഷേധവുമായി കുട്ടിയുടെ കുടുംബവും നാട്ടുകാരും രംഗത്തെത്തി. കുട്ടിയെ വെയിലുകൊള്ളിക്കാന്‍ ഉപദേശിച്ച ഡോക്ടര്‍ സംഭവത്തിന് ശേഷം ഒളിവിലാണ്. കുഞ്ഞിന്റെ അമ്മയെ കുട്ടിയുടെ മരണത്തിന് ശേഷം ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധമായി ഡിസ്ചാര്‍ജ് ചെയ്തെന്ന് വീട്ടുകാര്‍ പറയുന്നു. അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും തെറ്റുചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മെയിന്‍പുരി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍സി ഗുപ്ത പ്രതികരിച്ചു.

Eng­lish Summary:Sunbathed on doc­tor’s orders; The new­born baby died
You may also like this video

YouTube video player

TOP NEWS

March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.