20 December 2025, Saturday

Related news

November 10, 2025
August 18, 2025
May 11, 2024
April 1, 2024
February 10, 2024
February 6, 2024
January 31, 2024
January 24, 2024
December 19, 2023
August 3, 2023

ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രം പണിയും: ഹിമന്ത ബിശ്വ ശര്‍മ്മ

Janayugom Webdesk
ബാരക്പൂര്‍
May 11, 2024 10:19 pm

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തോടെ ദൗത്യം അവസാനിച്ചിട്ടില്ലെന്നും കാശിയിലെ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ ശിവക്ഷേത്രം പുനര്‍നിര്‍മ്മിക്കണ്ടേതുണ്ടെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയും പുനര്‍നിര്‍മ്മിക്കണമെന്നും ബിജെപി അധികാരത്തിലെത്തിയാല്‍ അവ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാന്‍വാപി നിലനില്‍ക്കുന്ന സ്ഥലത്ത് വേണ്ടത് അമ്പലമാണ്. അതിനായി നമുക്ക് പരിശ്രമിക്കണം. അതോടൊപ്പം രാമക്ഷേത്ര സ്ഥലത്ത് വീണ്ടും ബാബറി മസ്ജിദ് നിർമ്മിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാരാണസിയില്‍ പതിനേഴാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ഹിന്ദു ക്ഷേത്രം നശിപ്പിക്കപ്പെട്ടുവെന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അവകാശവാദത്തെത്തുടർന്ന് ജനുവരി 31ന്, സമുച്ചയത്തിന്റെ നിലവറയിൽ പ്രാർത്ഥന നടത്താൻ ഹിന്ദുക്കളെ കോടതി അനുവദിച്ചിരുന്നു.
പൂർത്തിയാകാത്ത നിരവധി ജോലികൾ ഉള്ളതിനാൽ ദേശീയ ജനാധിപത്യ സഖ്യത്തിന് ലോക്‌സഭയിൽ 400 സീറ്റുകൾ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വോട്ടർമാരോട് അഭ്യർത്ഥിച്ചിരുന്നത് ശർമ്മ ഓര്‍മ്മിപ്പിച്ചു. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പിലാക്കണം. 

പശ്ചിമ ബംഗാള്‍, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ മുസ്ലിം സംവരണം അവസാനിപ്പിക്കണം. പിന്നാക്ക സംവരണം ഹിന്ദു പിന്നാക്ക വിഭാഗങ്ങള്‍ക്ക് മാത്രമാണ്. അത് മുസ്ലിങ്ങള്‍ക്ക് വേണ്ടിയുളളതല്ലെന്ന് ഉറപ്പാക്കണം. ഇതിന് 400 സീറ്റുകള്‍ ആവശ്യമാണ്.
സുപ്രീം കോടതിയുടെയും കല്‍ക്കട്ട ഹൈക്കോടതിയുടെയും നിര്‍ദേശമുണ്ടായിട്ടും സന്ദേശ്ഖാലി കേസിലെ സിബിഐ അന്വേഷണത്തെ എന്തിനാണ് മമതാ ബാനര്‍ജി എതിര്‍ക്കുന്നതെന്ന് അസം മുഖ്യമന്ത്രി ചോദിച്ചു. ആരെ സംരക്ഷിക്കാനാണ് മമത ആഗ്രഹിക്കുന്നതെന്നും ഹിമന്ത ബിശ്വ ശര്‍മ്മ ആരാഞ്ഞു. 

Eng­lish Summary:Temple to be built at Gyan­va­pi Masjid: Himan­ta Biswa Sharma
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.