11 May 2024, Saturday

അഴിക്കോടന്‍ മന്ദിരത്തിലും കോടിയേരിക്ക് യാത്രാമൊഴിനല്‍കാന്‍ പതിനായിരങ്ങള്‍; ഗവര്‍ണര്‍ ഉള്‍പ്പെടെ നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിച്ചു

Janayugom Webdesk
October 3, 2022 1:35 pm

കോടിയേരിക്ക് വിപ്ലവാഭിവാദ്യങ്ങളോടെ വിടനല്‍കാനൊരുങ്ങിയിരിക്കുകയാണ് കേരളം. മാടപ്പീടികയിലെ വസതിയില്‍ പൊതുദര്‍ശനത്തിനുവെച്ച ഭൗതികദേഹം രാവിലെ പത്തുമണിയോടെ വിലാപയാത്രയായി സിപിഐഎം . കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽ എത്തിച്ചത്.

തങ്ങളുടെ പ്രിയനേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി പതിനായിരങ്ങളാണ് അഴീക്കോടന്‍ മന്ദിരത്തില്‍ എത്തിയിരിക്കുന്നത് അവിടെവച്ച് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി,പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ബിജെപി നേതാവ് സി.കെ പദ്മനാഭന്‍, ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി, വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ എന്നിവര്‍ അടക്കമുള്ളവര്‍ റീത്ത് സമര്‍പ്പിച്ചു. വന്‍ ജനാവലിയാണ് ജില്ലാ കമ്മിറ്റി ഓഫീസില്‍ പ്രിയ സഖാവിന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പാര്‍ട്ടി ഓഫീസിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. കോടിയേരിയുടെ ഭാര്യ വിനോദിനിയെയും മക്കളെയും കണ്ട് ആശ്വസിപ്പിച്ചു ആരിഫ് മുഹമ്മദ് ഖാൻ. തുടർന്ന് മുഖ്യമന്ത്രിയും മറ്റ് നേതാക്കളുമായും സംസാരിച്ചു കാര്യങ്ങൾ തിരക്കി. 11 മണി മുതലാണ് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചത്,സിപിഐഎംന്‍റെ മുതിര്‍ന്ന നേതാക്കള്‍, മന്ത്രിമാര്‍, ഘടകകക്ഷി നേതാക്കള്‍, മറ്റു പാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങിയവരെല്ലാവരും തന്നെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുകയാണ്ഇന്നലെയും ഇന്നുമായി ആയിരക്കണക്കിനാളുകളാണ് പ്രിയസഖാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ വസതിയിലും എത്തിച്ചേര്‍ന്നത്.

പതിനൊന്ന് മണിയോടെയാണ് മൃതദേഹം വിലാപയാത്രയായി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ചത്.അഴിക്കോടൻ മന്ദിരത്തിൽ രണ്ട് മണിവരെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.ശേഷം മൃതദേഹം സംസ്‌കരിക്കാനായി പയ്യാമ്പലം കടപ്പുറത്തേക്ക് കൊണ്ടുപോകും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക. ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദന്റെയും കുടീരങ്ങൾക്ക് നടുവിലാണ് കോടിയേരിയുടെ അന്ത്യനിദ്ര. സംസ്‌കാരത്തിന് ശേഷം അനുശോചന യോഗവും നടക്കും

Eng­lish Summary:
Tens of thou­sands to give per­mis­sion to Kodiy­eri in Ahrikotan­mandir too; Lead­ers includ­ing the gov­er­nor paid their last respects

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.