
ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ അമ്പലപ്പുഴ സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) മറന്നുവച്ച സംഭവത്തിൽ തന്റെ ഔദ്യോഗിക വസതിക്ക് നേരെയുണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിർദേശപ്രകാരം നടന്ന ആക്രമണമാണിതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ഔദ്യോഗിക വസതിക്കുനേരെ കുറേ ആളുകൾ വന്ന് അതിക്രമം നടത്തിയിരിക്കുന്നു. ഗേറ്റ് ഇളക്കുകയും ഗാർഡിനെ ആക്രമിക്കുകയും ചെയ്തു. എന്തിനാണ് അവർ എനിക്ക് നേരെയും വീടിന് നേരെയും ആക്രമണം നടത്തുന്നത്? ആലപ്പുഴ മെഡിക്കൽ കോളജിലെ പ്രശ്നത്തിൽ ആരോഗ്യ മന്ത്രി ചെയ്യേണ്ടതായി കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ടല്ലോ. മണിക്കൂറുകൾക്കകം നടപടിയെടുത്തു, കൃത്യമായ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇത് വി ഡി സതീശന്റെ നിർദേശപ്രകാരം നടന്ന ആക്രമണമാണ് വീണ ജോർജ് കുറ്റപ്പെടുത്തി.
ഇന്ന് രാവിലെയാണ് ആരോഗ്യ മന്ത്രിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയുടെ ഗേറ്റ് തള്ളിത്തുറന്ന് പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.