
കാർത്തികപള്ളിയിലെ എയ്ഡഡ് സ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സ്ക്കൂൾ ബാഗിൽ നിന്ന് വെടിയുണ്ട കണ്ടെത്തി. വിദ്യാർത്ഥികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോ എന്നറിയാൻ ഇട ദിവസങ്ങളിൽ സ്കൂളിൽ ബാഗുകൾ പരിശോധിക്കാറുണ്ട്. ഇത്തരത്തിൽ അധ്യാപിക ബാഗ് പരിശോധിച്ചപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. കൈത്തോക്കിൽ ഉപയോഗിക്കുന്ന രണ്ട് റൗണ്ട് വെടിയുണ്ടകളാണ് കണ്ടെത്തിയത്. ട്യൂഷൻ പോയപ്പോൾ തൊട്ടപ്പുറത്തെ പറമ്പിൽ നിന്ന് കിട്ടിയതെന്നാണ് കുട്ടി ആദ്യം അധ്യാപകരോട് പറഞ്ഞത്. എന്നാൽ വീണ്ടും ചോദിച്ചപ്പോൾ കൂട്ടുകാരൻ തന്നതെന്ന് മാറ്റി പറഞ്ഞു. ഇതോടെ അധ്യാപകർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പോലിസ് വിശദമായ അന്വേഷണം ആരംഭിച്ചു. ആരെങ്കിലും ഉപേക്ഷിച്ച വെടിയുണ്ടകൾ ആണോ വിദ്യാർത്ഥിക്ക് ലഭിച്ചത് അല്ലെങ്കിൽ ആരെങ്കിലും നൽകിയത് ആണോ എന്നതുൾപ്പടെ വ്യക്തത ഇല്ല. വെടിയുണ്ടകൾ തിരുവനന്തപുരത്തെ ഫോറെൻസിക് ലാബിലെ ബാലിസ്റ്റിക് വിഭാഗത്തിലേക്ക് പരിശോധനയ്ക്ക് അയക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.