18 October 2024, Friday
KSFE Galaxy Chits Banner 2

Related news

July 15, 2024
April 10, 2024
March 6, 2024
March 2, 2024
February 28, 2024
December 7, 2023
October 27, 2023
October 21, 2023
April 2, 2023
February 15, 2023

സാക്ഷിയെ കൂറുമാറ്റാന്‍ കാവ്യ ഇടപെട്ടെന്ന് ക്രൈംബ്രാഞ്ച്

Janayugom Webdesk
കൊച്ചി
March 29, 2022 8:28 pm

നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗർ വിൻസെന്റിനെതിരെ ക്രൈംബ്രാഞ്ച്. സാഗറിനെ പ്രതിഭാഗം സ്വാധീനിച്ച് മൊഴി മാറ്റിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

കാവ്യയുടെ ഡ്രൈവർ സുനീറും ദിലീപിന്റെ അഭിഭാഷകനും സാഗറിനെ കണ്ടു. ഇവർ ആലപ്പുഴ റെയ്ബാൻ ഹോട്ടലിൽ താമസിച്ചതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കാവ്യ മാധവന്റെ ലക്ഷ്യ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലെ മുൻ ജോലിക്കാരനാണ് സാഗർ. കോടതിയിൽ രഹസ്യമൊഴി നൽകുന്നതിന് മുമ്പ് സുനീർ സാഗറിനെ പലതവണ ഫോണിൽ വിളിച്ചു.

സാഗറിനെ കാണാനായി കാവ്യയുടെ ഡ്രൈവർ സുനീറും ദിലീപിന്റെ അഭിഭാഷകരും ആലപ്പുഴയിൽ എത്തിയിരുന്നു. മറ്റൊരു സാക്ഷിയായ ശരത് ബാബുവിനെ സാഗർ ദിലീപിന്റെ അഭിഭാഷകന്റെ ഓഫീസിലെത്തിച്ചു. നടന്ന സംഭവങ്ങൾ ശരത്ബാബു കോടതിയിൽ മൊഴി നൽകിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളിലൊരാളാണ് സാഗർ വിൻസെന്റ്. നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം കേസിലെ മുഖ്യ പ്രതി പൾസർ സുനിയും കൂട്ടുപ്രതി വിജീഷും ലക്ഷ്യയിൽ എത്തിയിരുന്നു എന്നതിന് പ്രധാന സാക്ഷിയാണ് സാഗർ. പിന്നീട് കോടതിയിൽ വെച്ച് മൊഴിമാറ്റുകയും കൂറുമാറുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിൽ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിൽ വ്യക്തത വരുത്തുന്നതിനായിട്ടാണ് സാഗർ വിൻസെന്റിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.

എന്നാൽ ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് സാഗർ ചെയ്യുന്നത്. ചോദ്യം ചെയ്യലുമായി സാഗർ സഹകരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് വിളിപ്പിച്ച നടപടിക്കെതിരെ സാഗർ വിൻസെന്റ് നൽകിയ ഹർജിയിലാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ വിശദീകരണം നൽകിയത്.

eng­lish summary;The crime branch said that Kavya had inter­vened to seduce the witness

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.