8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

July 13, 2024
July 9, 2024
January 4, 2024
November 30, 2023
November 11, 2023
July 29, 2023
November 12, 2022
September 19, 2022
June 3, 2022
May 10, 2022

ആദ്യ അന്താരാഷ്ട്ര ജെന്‍ എഐ കോണ്‍ക്ലേവിന് ഇന്ന് സമാപനം

Janayugom Webdesk
തിരുവനന്തപുരം
July 13, 2024 11:17 am

സംസ്ഥാനത്തിന്റെ വ്യവസായ നയത്തില്‍ നിര്‍മ്മിത ബുദ്ധിമുന്‍ഗണനാ വിഷയമാക്കി സമഗ്ര എഐ നയം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍.ജൻ എ ഐ കോൺക്ലെവ് മാതൃകയിൽ ഓഗസ്റ്റ് 24ന് റോബോട്ടിക് റൗണ്ട് ടേബിൾ സംഘടിപ്പിക്കും. രണ്ട് ദിവസം നീണ്ടു നിന്ന രാജ്യത്തെ ആദ്യത്തെ അന്താരാഷ്ട്ര ജൻ എ ഐ കോൺക്ലവിന് കൊച്ചിയിൽ സമാപനം. 

സംസ്ഥാനത്തിന്‍റെ വ്യവസായനയത്തില്‍ നിര്‍മ്മിത ബുദ്ധി മുന്‍ഗണനാവിഷയമാക്കി സംസ്ഥാന സർക്കാരിന്റെ കോൺക്ലേവ് നയ പ്രഖ്യാപനത്തോടെയാണ് കൊച്ചിയിൽ നടന്ന രണ്ട് ദിവസം നീണ്ട രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ജനറേറ്റീവ് എ ഐ കോൺക്ലേവ് സമാപിച്ചത്.എ ഐ അധിഷ്ഠിത മേഖലകളിൽ സർക്കാരിന്റെ പൂർണ പിന്തുണയും നയ പ്രഖ്യാപനം ഉറപ്പ് നൽകുന്നു. ഐ ടി ഭീമൻ ഐബി എമ്മുമായി സഹകരിച്ചു എ ഐ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകാനും തീരുമാനമുണ്ട്. ഓഗസ്റ്റ് 24 ന് കൊച്ചിയിൽ ഇൻ്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ സംഘടിപ്പിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

റോബോട്ടിക്സ് ഉൾപ്പെടെ 12 വിവിധ മേഖലകളിലും റൗണ്ട് ടേബിൾ നടത്തും. ഐ ബി എമ്മുമായി ചേർന്ന് സംസ്ഥാന സർക്കാർ നടത്തിയ ജൻ എ ഐ കോൺക്ളവിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ അടക്കം രണ്ടായിരത്തിലധികം പേരാണ് പങ്കെടുത്തത്.ലോകത്തിലെ എല്ലാ മേഖലകളിലുമുള്ള എ ഐ വിദഗ്ധരാണ് സെക്ഷനുകൾ നയിച്ചത്. 

ചോദ്യോത്തര വേളകളും ഡെമോൺസ്ട്രഷനുകളും സമ്മേളനം ആകർഷകമാക്കി. പുതിയ പാതകളിൽ കേരളത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കാൻ കോൺക്ലേവിനായെന്നും മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം സമ്മേളനങ്ങൾ സംഘടിപ്പിക്കണമെന്നും വിലയിരുത്തിയാണ് കോൺക്ലേവ് അവസാനിക്കുന്നത്.

Eng­lish Summary:
The first Inter­na­tion­al Gen AI Con­clave con­cludes today

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.