പൊടിക്കുണ്ടിൽ വീടിന്റെ മച്ച് തകർന്ന് വീണ് മുറിയിൽ കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മ മരിച്ചു. മകന് പരിക്കേറ്റു. മിൽമയ്ക്ക് സമീപം കൊയിലി പവിത്രന്‍റെ ഭാര്യ വസന്ത(60) ആണ് മരിച്ചത്. പരിക്കേറ്റ മകൻ ഷിബു(41) എകെജി ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് അപകടം. വീടിന്റെ മരത്തടി കൊണ്ടുള്ള മച്ചാണ് തകർന്ന് വീണത്. താഴത്തെ നിലയിൽ ഉറങ്ങുകയായിരുന്ന വസന്തയുടെ മുകളിലേക്ക് മരകഷ്ണങ്ങളും കല്ലും മണ്ണും വന്നുവീഴുകയായിരുന്നു. മുകളിലെ നിലയിൽ ഉറങ്ങുകയായിരുന്ന മകൻ ഷിബു കട്ടിലടക്കം താഴെക്ക് വീണു.മരത്തടികൾക്കടിയിൽ അകപ്പെട്ട ഇവരെ പോലീസ് ഓഫീസർമാരായ ടി.വി. വിനോദും കെ.എസ്. വിവേകും അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയും ചേർന്നാണ് പുറത്തെടുത്തത്. ഈ വീട് ഇടിഞ്ഞ് വീഴാറായ നിലയിലായിരുന്നു. വീട്ടിൽ ഭർത്താവ് പവിത്രനും മറ്റ് രണ്ട് മക്കളും ഉണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് ഇവർ എഴുന്നേൽക്കുന്പോഴേക്കും മച്ച് തകർന്ന് വീണിരുന്നു. ഉടൻ കണ്ണൂർ ടൗൺ സ്റ്റേഷനിലും അഗ്നിരക്ഷാസേനയേയും വിവരമറിയിച്ചെങ്കിലും ഇതിനടിയിൽപെട്ട് വസന്ത മരിക്കുകയായിരുന്നു. സിജു, ഷിംന എന്നിവർ മറ്റ് മക്കളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.