
വാഹനാപകടത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളെ ആശുപത്രി അധികൃതർ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയന്ന ഗുരുതര ആരോപണവുമായി ബന്ധുക്കൾ. മുഹമ്മദ് നജീം എന്ന യുവാവിനെയാണ് മരിക്കുന്നതിന് മുൻപ് പോസ്റ്റ്മോർട്ടത്തിന് അയച്ചതായി ബന്ധുക്കൾ ആരോപിച്ചത്.
ബിഹാറിലെ സർക്കാർ മെഡിക്കൽ കോളജിനെതിരെയാണ് ബന്ധുക്കൾ ഗുരുതര ആരോപണമുയർത്തിയത്. ശനിയാഴ്ച ബിഹാറിലെ പർണിയയിൽ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെ പൊലീസാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
രണ്ട് പേർ സംഭവസ്ഥലത്ത് വച്ചും മൂന്നാമത്തെയാൾ ചികിത്സയ്ക്കിടെയും മരിച്ചുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മരണം സ്ഥിരീകരിച്ച ശേഷം പോസ്റ്റ്മോർട്ടത്തിന് അയച്ച യുവാക്കളിലൊരാൾക്ക് ജീവനുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പോസ്റ്റ്മോർട്ടം മുറിയിൽ എത്തിച്ച യുവാവിന്റെ ശരീരത്തിൽ നിന്ന് രക്തം ഒഴുകുന്നത് കണ്ടുവെന്നാണ് ബന്ധുക്കളുടെ അവകാശവാദം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.