20 December 2025, Saturday

Related news

October 29, 2025
September 30, 2025
June 15, 2025
November 19, 2024
October 29, 2024
September 18, 2024
December 22, 2023
December 18, 2023
October 29, 2023
October 2, 2023

മൊബൈല്‍ നെറ്റ്‌വര്‍ക്ക് പൂര്‍ണമായി പിടിച്ചെടുക്കാം

Janayugom Webdesk
ന്യൂഡല്‍ഹി
December 18, 2023 11:21 pm

പൊതുസുരക്ഷ കണക്കിലെടുത്ത് ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വര്‍ക്കുകളുടെ താല്‍ക്കാലിക അധികാരം സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ടെലികമ്മ്യൂണിക്കേഷൻസ് കരട് നിയമം 2023. കേന്ദ്ര ആഭ്യന്തര മന്ത്രി അശ്വിനി വൈഷ്ണവാണ് പുതിയ കരട് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്റ് സുരക്ഷാവീഴ്ച സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടയിലായിരുന്നു ബില്‍ അവതരണം. ദുരന്ത നിവാരണം ഉള്‍പ്പെടെയുള്ള പൊതു അടിയന്തരാവസ്ഥയുടെ സമയത്തോ പൊതു സുരക്ഷ കണക്കിലെടുത്തോ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അല്ലെങ്കില്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന ഓഫിസര്‍ക്ക് ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വര്‍ക്കുകള്‍ ഏറ്റെടുക്കാമെന്ന് ബില്‍ വിഭാവനം ചെയ്യുന്നു. പൊതു സുരക്ഷ കണക്കിലെടുത്ത് രണ്ടു പേര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ തടസപ്പെടുത്താമെന്നും ബില്ലില്‍ പറയുന്നു. 

രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ എന്നിവയ്ക്ക് മുൻതൂക്കം നല്‍കി ഒരു വ്യക്തിയില്‍ നിന്നോ, വ്യക്തികളില്‍ നിന്നോ, ടെലികമ്മ്യൂണിക്കേഷൻ ഉപകരണത്തില്‍ നിന്നോ ഉള്ള സന്ദേശങ്ങള്‍ തടയാനോ ട്രാൻസ്മിഷൻ ചെയ്യാൻ അനുവദിക്കാതിരിക്കാനോ സര്‍ക്കാരിന് അധികാരമുണ്ടെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.
ടെലികോം സേവനങ്ങളുടെ നിർവചനത്തിൽ ഓവര്‍ ദ ടോപ് (ഒടിടി) സേവനങ്ങളെക്കുറിച്ച് പരാമർശിക്കാതെയാണ് പുതിയ കരട് തയാറാക്കിയിട്ടുള്ളത്. അതേസമയം സർക്കാരിന് അവകാശമുള്ള മേഖലകളുടെ പട്ടികയിലേക്ക് സാറ്റലൈറ്റ് സ്പെക്ട്രത്തെയും ഉൾപ്പെടുത്തി. 

Eng­lish Sum­ma­ry: The mobile net­work can be com­plete­ly hijacked

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.