1 May 2024, Wednesday

Related news

December 22, 2023
December 18, 2023
October 29, 2023
October 2, 2023
September 18, 2023
September 8, 2023
September 3, 2023
August 1, 2023
July 25, 2023
June 10, 2023

മാര്‍ട്ടിന്‍ സ്ഫോടനം പഠിച്ചത് ഇന്റര്‍നെറ്റില്‍ നിന്ന്

Janayugom Webdesk
കൊച്ചി
October 29, 2023 10:06 pm

അഞ്ചുവർഷം മുൻപ് യഹോവ വിശ്വാസം അവസാനിപ്പിച്ചയാളാണ് ഡൊമനിക് മാർട്ടിൻ. ഒരു മാസം മുൻപാണ് ഇയാൾ ഗൾഫിൽ നിന്നും എത്തിയത്. നേരത്തെ തമ്മനത്ത് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നടത്തിയിരുന്നു. കൂട്ടുകാരന്റെ വീട്ടിലേക്ക് പോകുമെന്ന് പറഞ്ഞാണ് ഇന്ന് രാവിലെ അഞ്ച് മണിക്ക് വീട്ടിൽ നിന്നിറങ്ങിയതെന്ന് ഭാര്യയും മകളും പറയുന്നു. പ്രതിയുടെ കയ്യിൽ നിന്ന് സ്ഫോടനം നടത്തിയ റിമോട്ട് കണ്ടെത്തിയിട്ടുണ്ട്. ഇന്റർനെറ്റിൽ നിന്നാണ് സ്ഫോടനം നടത്തേണ്ടത് എങ്ങനെയെന്ന് ഇയാൾ പഠിച്ചത്. 

’16 വർഷത്തോളം ഈ പ്രസ്ഥാനത്തിന്റെ കൂടെയുണ്ടായിരുന്നു. ഇത് തെറ്റായ പ്രസ്ഥാനമാണ്. ഇതിലെ പഠിപ്പിക്കലുകൾ രാജ്യ​ദ്രോഹപരമാണ്”. കളമശേരി സ്ഫോടനം നടത്തിയതിനു ശേഷം ഫേസ്ബുക്ക് പേജിൽ ലൈവ് എത്തിയ മാർട്ടിൻ പറഞ്ഞ വാക്കുകളാണിത്. ഭൂമിയിലെ എല്ലാവരും നശിച്ചുപോകും, യഹോവ സാക്ഷികൾ മാത്രം ജീവിക്കും എന്നാണിവർ പഠിപ്പിക്കുന്നതെന്നാണ് മാർട്ടിൻ ആരോപിക്കുന്നത്. 850 കോടി ജനങ്ങളുടെ നാശം ആ​ഗ്രഹിക്കുന്ന ഒരു വിഭാ​ഗത്തെ എന്താ ചെയ്യുക, തെറ്റായ ഈ ആശയത്തിന് എതിരെ തനിക്ക് പ്രതികരിച്ചേ പറ്റൂ, ഈ പ്രസ്ഥാനം രാജ്യത്തിന് അപകടകരമാണെന്ന് മനസിലാക്കിയതിനാലാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത് എന്നാണ് മാർട്ടിൻ വീഡിയോയിൽ വിശദീകരിക്കുന്നത്. 

ഒരാളെങ്കിലും പ്രതികരിച്ചില്ലെങ്കിൽ ഇവരുടെ ആശയം ശരിയാണെന്ന് ആൾക്കാർക്ക് തോന്നുമെന്നും അതിനാലാണ് സ്ഫോടനം നടത്തിയതെന്നും ഇയാൾ പറയുന്നു. ഈ പ്രസ്ഥാനം നമ്മുടെ നാട്ടിൽ ആവശ്യമില്ലെന്നുള്ള പൂർണ ബോധ്യത്തോടെയാണ് ഇത് പറയുന്നതെന്നും മാർട്ടിൻ പറയുന്നു. കേസിൽ യുഎപിഎ, കൊലപാതകം, സ്ഫോടക വസ്തു നിരോധന നിയമം തുടങ്ങി ​ഗുരുതര വകുപ്പുകളാണ് മാർട്ടിന് എതിരെ ചുമത്തിയിരിക്കുന്നത്. 

Eng­lish Sum­ma­ry: Mar­tin stud­ied the explo­sion on the Internet
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.