23 January 2026, Friday

Related news

January 21, 2026
January 19, 2026
January 18, 2026
January 16, 2026
January 15, 2026
January 15, 2026
January 12, 2026
January 11, 2026
January 5, 2026
January 1, 2026

റഫറിയെ മുഖത്തിടിച്ചു നിലത്തുവീഴ്ത്തി

Janayugom Webdesk
ഇസ്താംബൂള്‍
December 13, 2023 10:20 pm

ടര്‍ക്കിഷ് സൂപ്പര്‍ ലീഗിനിടെ റഫറിയുടെ മുഖത്തിടിച്ച് ക്ലബ്ബ് പ്രസിഡന്റ്. സംഭവത്തിന് പിന്നാലെ ലീഗ് ഒന്നടങ്കം നിര്‍ത്തിവയ്ക്കാന്‍ ടര്‍ക്കിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഉത്തരവിട്ടു. എംകെഇ അങ്കാറഗുചു ക്ലബ്ബ് പ്രസിഡന്റ് ഫാറൂഖ് കോക്കയാണ് റഫറി ഹലീൽ ഉമുത് മെലറിനെ മൈതാനത്ത് ഇടിച്ചുവീഴ്ത്തിയത്. സൈകുർ റിസസ്പോർ ക്ലബ്ബിനെതിരായ അങ്കാറഗുചുവിന്റെ മത്സരം 1–1 സമനിലയായതോടെയാണ് ക്ലബ്ബ് പ്രസിഡന്റ് റഫറിയെ ആക്രമിച്ചത്. 

കളിക്ക് ശേഷം താരങ്ങളോട് സംസാരിച്ച്‌ നില്‍ക്കുന്നതിനിടെയാണ് ഓടിയെത്തിയ ക്ലബ്ബ് പ്രസിഡ‍ന്റ് റഫറിയെ മര്‍ദിച്ചത്. ഇടിയുടെ ആഘാതത്തില്‍ റഫറി നിലത്ത് വീഴുന്നതും കളിക്കാര്‍ ചേര്‍ന്ന് പ്രസിഡന്റിനെ തടഞ്ഞു മാറ്റുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഗ്യാലറിയില്‍ ഓടിയെത്തിയ ആരാധകരും റഫറിയെ ആക്രമിച്ചു. 97-ാം മിനിറ്റില്‍ അങ്കാറഗുചുവിനെതിരെ ഗോള്‍ മടങ്ങി റിസെസ്‌പോര്‍ സമനില പിടിച്ചിരുന്നു. ഇഞ്ചുറി ടൈമില്‍ അധികം സമയം അനുവദിച്ചതാണ് ക്ലബ്ബ് പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്. റഫറി മെലോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെത്തുടർന്ന് തുർക്കിയിലെ ലീഗ് മത്സരങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചതായി ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. താൻ റഫറിയെ തല്ലുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് അങ്കാറഗുചു ക്ലബ്ബ് പ്രസിഡന്റ് ഫാറൂഖ് കോക്ക പിന്നീട് പറഞ്ഞു. 

Eng­lish Summary;The ref­er­ee was punched in the face and knocked to the ground
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.