23 June 2024, Sunday

Related news

June 14, 2024
June 4, 2024
June 4, 2024
June 3, 2024
June 3, 2024
June 2, 2024
June 1, 2024
June 1, 2024
May 31, 2024
May 30, 2024

സിക്കിമില്‍ ഭരണകക്ഷിയായ സിക്കിംക്രാന്തി മോര്‍ച്ചയ്ക് വന്‍വിജയം

ബിജെപിയും, കോണ്‍ഗ്രസും മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല 
Janayugom Webdesk
ന്യൂഡല്‍ഹി
June 2, 2024 4:30 pm

സിക്കിം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സിക്കിം ക്രാന്ത്രികാരി മോര്‍ച്ചയ്ക്ക് വന്‍ വിജയം. അരുണാചല്‍ പ്രദേശില്‍ ബിജെപിയും അധികാരം നിലനിര്‍ത്തി. സിക്കിമില്‍ ആകെയുള്ള 32 സീറ്റുകളില്‍ 31 ഉം നേടിയാണ് മുഖ്യമന്ത്രി പ്രേം സിങ് തമാങ്ങിന്റെ എസ്‌കെഎം തുടര്‍ഭരണം നേടിയത്. അഞ്ച് തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിങ് യുഗം സിക്കിമില്‍ അവസാനിപ്പിച്ച് 2019 ലാണ് പ്രേം സിങ് തമാങ് ആദ്യമായി അധികാരത്തിലേറിയത്. ഇത്തവണ എസ്ഡിഎഫ് ഒരു സീറ്റിലൊതുങ്ങി. പവന്‍ കുമാര്‍ ചാംലിങ് രണ്ട് മണ്ഡലങ്ങളിലും പരാജയപ്പെട്ടു. ബിജെപിയും കോണ്‍ഗ്രസും മത്സര രംഗത്തുണ്ടായിരുന്നുവെങ്കിലും ഇരുപാര്‍ട്ടികള്‍ക്കും ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. 

അരുണാചല്‍ പ്രദേശില്‍ 50 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. ആകെ 60 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് മുഖ്യമന്ത്രി പെമ ഖണ്ഡു അടക്കം ബിജെപിയുടെ 10 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 19 സീറ്റുകളില്‍ മത്സരിച്ചെങ്കിലും അരുണാചല്‍ പ്രദേശില്‍ ഒരെണ്ണം പോലും വിജയിക്കാന്‍ കോണ്‍ഗ്രസിനായില്ല. ബിജെപി 46 സീറ്റില്‍ വിജയിച്ചപ്പോള്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി അഞ്ച് സീറ്റില്‍ വിജയം നേടി. എന്‍സിപിയും പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലും രണ്ടുവീതം സീറ്റുകളില്‍ വിജയം നേടി. 

Eng­lish Summary
The Sikkimkran­ti Mor­cha, the rul­ing par­ty in Sikkim, has won a big victory

You may also like thsi video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.