12 February 2026, Thursday

Related news

February 11, 2026
February 11, 2026
February 6, 2026
February 3, 2026
January 31, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 10, 2026

മദ്യപാനം ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഘത്തിലെ പ്രതി അറസ്റ്റില്‍

Janayugom Webdesk
അഞ്ചല്‍ 
August 18, 2025 10:09 pm

മദ്യപാനം ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചു മാരകമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഏറം അമ്പഴവിള വീട്ടില്‍ അനന്ദു (28) ആണ് അറസ്റ്റിലായത്. കേസില്‍ ഒന്നാം പ്രതിയായ മതുരപ്പ ഈട്ടിമൂട്ടില്‍ വീട്ടില്‍ സനോജ് എന്നയാളെ പോലീസ് മുമ്പ് പിടികൂടി റിമാന്‍റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ മെയ് മാസം നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതി സനോജ് ഏറം മതുരപ്പ പാതയോരത്ത് നടത്തിവരുന്ന പെയിന്‍റിങ് വര്‍ക്ക് ഷോപ്പിലിരുന്ന് മദ്യപിച്ചു ബഹളം വയ്ക്കുന്നത് അയല്‍വാസിയായ മരിയാദാസ് എന്ന യുവാവ് ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്നു സനോജും കൂട്ടുകാരനായ അനന്ദുവും മരിയാദാസിന്‍റെ വീട്ടുമുറ്റത്ത് എത്തി ബഹളം വയ്ക്കുകയും ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതു ചോദ്യം ചെയ്ത മരിയാദാസിനെ ഇടിവളയും ഇരുമ്പ് ചെയിനും ഉപയോഗിച്ച് പ്രതികള്‍ മാരകമായി ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു.

ആക്രമണത്തില്‍ കണ്ണിനും മുഖത്തും ഗുരുതരമായി പരിക്കേറ്റ മരിയാദാസ് അഞ്ചാലിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സ തേടി. ഇരുമ്പ് ചെയിന്‍ ഉപയോഗിച്ചുള്ള മര്‍ദ്ദനത്തില്‍ ശരീരമാസകലം മുറിവും ചതവുമേറ്റിരുന്നു. ഇയാളുടെ പരാതിയില്‍ കേസെടുത്ത അഞ്ചല്‍ പോലീസ് സനോജിനെ പിടികൂടിയതോടെ അനന്ദു ഒളിവില്‍ പോയി. പിന്നീട് കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയ പ്രതി കോടതി നിര്‍ദേശ പ്രകാരം അഞ്ചല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിടുകയായിരുന്നു. അഞ്ചല്‍ എസ്ഐ പ്രജീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.