9 January 2026, Friday

Related news

December 4, 2025
October 15, 2025
September 23, 2025
September 20, 2025
September 11, 2025
August 16, 2025
August 4, 2025
August 1, 2025
July 31, 2025
July 27, 2025

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ എതിരേല്പ് ഉത്സവത്തിനെത്തിയ യുവാവ് മരിച്ച നിലയില്‍

Janayugom Webdesk
തിരുവനന്തപുരം
March 11, 2023 10:51 am

ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ നടന്നു വരുന്ന എതിരേൽപ് ഉത്സവത്തിനെത്തിയ കണ്ണമംഗലം വടക്ക് പൂവമ്പള്ളിൽ പരേതനായ ചന്ദ്രൻ്റെയും രാജമ്മയുടെയും മകൻ ജയലാലിനെ മരിച്ച് നിലയില്‍ കണ്ടെത്തി. ഇയാള്‍ക്ക് മുപ്പത്തിഅഞ്ച് വയസ് ആയിരുന്നു.

ക്ഷേത്ര ജങ്ഷന് പടിഞ്ഞാറുള്ള ബിഎസ്എൻഎൽ ഓഫീസിന് സമീപത്തെ മണൽ വിൽപന കേന്ദ്രത്തിലാണ് മരിച്ചു കിടന്നത്.വെൽഡിങ് തൊഴിലാളിയാണ് മരിച്ച ജയലാല്‍.ശനി പുലർച്ചെയാണ് സംഭവം.വെള്ളി രാത്രി ഉത്സവത്തിന് ഗാനമേള കാണാൻ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ക്ഷേത്രത്തിലെത്തിയിരുന്നു.പുലർച്ചെ ഒന്നിന് ഇവരെ തിരികെ വീട്ടിൽ കൊണ്ടു വിട്ട ശേഷം ക്ഷേത്രത്തിൽ വീണ്ടും ജയലാൽ മടങ്ങി വന്നു. പുലർച്ചെ 2ന് ക്ഷേത്രത്തിന് സമീപം സംഘർഷമുണ്ടായിരുന്നു.

ഇവിടെ നിന്ന് ജയലാൽ ഓടിപ്പോയതായി പറയുന്നു.പുലർച്ചെ നാലോടെ മണൽ വിൽപന കേന്ദ്രത്തിലെ സൂക്ഷിപ്പുകാരൻ എത്തിയപ്പോൾ ഒരാൾ നിലത്തു കിടക്കുന്നത് കണ്ട് ആളുകളെ വിളിച്ചുകൂട്ടി. ജയലാലിനെ തിരിച്ചറിഞ്ഞവർ ഇയാളെ വീട്ടിലെത്തിച്ചു.

വിളിച്ചിട്ട് എഴുന്നേല്‍ക്കാതിനെ തുടര്‍ന്ന് മാവേലിക്കര തട്ടാരമ്പലത്തിലുള്ള സ്വകാര്യ ആശുപത്രയില്‍ എത്തിച്ചു. ഇവിടെ എത്തുന്നതിനു ഒന്നരമണിക്കൂല്‍ മുമ്പ് മരണംനടന്നതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.ജയലാലിന്‍റെ ഭാര്യ അജ്ഞു, മക്കള്‍ ഹൃദ്വിക്, ഹൃദ്വിന്‍

Eng­lish Summary:
The young man who came to the fes­ti­val of the Chet­tiku­lan­gara Devi Tem­ple is found dead

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 8, 2026
January 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.