6 April 2025, Sunday
KSFE Galaxy Chits Banner 2

ഇടിമിന്നൽ വാദം ഏശിയില്ല; ബിഎസ്എൻഎൽ നഷ്ടപരിഹാരം നൽകണമെന്ന് വിധി

Janayugom Webdesk
തൃശൂര്‍
June 26, 2024 6:22 pm

ഫോൺ വിളികൾ ലഭിച്ചില്ലെന്ന ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. പൊയ്യ പൂപ്പത്തിയിലുള്ള എളംതോളി വീട്ടിൽ ഇ ടി മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് ബിഎസ്എൻഎലിന്റെ മാള ടെലിഫോൺ എക്സ്ചേഞ്ചിലെ സബ്ബ് ഡിവിഷണൽ എഞ്ചിനീയർക്കെതിരെയും തൃശൂരിലെ ജനറൽ മാനേജർക്കെതിരെയും വിധിയായതു്. മാർട്ടിന്റെ ഫോൺ ശരിയായി പ്രവർത്തിക്കാതിരുന്നതും ഇൻകമിംഗ് കോൾ ലഭിക്കാതിരുന്നതുമാണ് പരാതിക്ക് കാരണം. പരാതി എഴുതി നൽകിയെങ്കിലും പരിഹരിക്കപ്പെട്ടില്ല. തുടർന്നാണ് ഹർജി നല്‍കിയത്.

ഇടിമിന്നൽ കൊണ്ടാണ് തകരാർ സംഭവിച്ചതെന്ന അധികൃതരുടെ വാദം കോടതി അംഗീകരിച്ചില്ല. മിന്നൽ കൊണ്ടാണ് തകരാർ സംഭവിച്ചതെങ്കിൽ പുറത്തേക്കുള്ള വിളികൾ എങ്ങനെയാണ് ലഭിച്ചിരുന്നതെന്ന് കോടതി ചോദിച്ചു. പ്രസിഡന്റ് സി ടി സാബു, മെമ്പർമാരായ ശ്രീജ എസ്, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി സേവനത്തിലെ വീഴ്ച വിലയിരുത്തി ബിഎസ്എൻഎൽ അധികൃതരോട്, ഹർജിക്കാരന് നഷ്ടപരിഹാരമായി 5000 രൂപയും ചെലവിലേക്ക് 1500 രൂപയും നൽകുവാൻ വിധി പുറപ്പെടുവിച്ചത്. ഹർജിക്കാരന് വേണ്ടി അഡ്വ. എ ഡി ബെന്നി ഹാജരായി. 

Eng­lish Sum­ma­ry: There is no such thing as thun­der and light­ning; BSNL ordered to pay compensation

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.