10 January 2026, Saturday

Related news

November 16, 2025
October 31, 2025
September 22, 2025
July 5, 2025
June 13, 2025
April 8, 2025
April 6, 2025
February 15, 2025
December 27, 2024
December 26, 2024

ഗോവിന്ദന്‍ മാഷ് പറഞ്ഞതിനപ്പുറം ഒന്നും പറായാനില്ല; ഗൂഢാലോചനകള്‍ പുറത്തുവരട്ടെ : എം എ ബേബി

Janayugom Webdesk
തിരുവനന്തപുരം
September 7, 2024 4:12 pm

ക്രമസമാധാന ചുമതലുള്ള എഡിജിപി എം ആര്‍ അജിത് കുുമാര്‍ ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ച വിവാദത്തില്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറി പറഞ്ഞ അഭിപ്രായമാണ പാര്‍ട്ടിയുടേതെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം എം ബേബി. പൂരവുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ടസംഭവങ്ങള്‍ അന്വേഷിക്കാന്‍ ആളുകലെ ചുമതലപ്പെടുത്തിയുട്ടുണ്ട്.

ഗൂഢാലോചനകള്‍ പുറത്തു വരട്ടെയെന്നും എം എം ബേബി പറഞ്ഞു.പൂരവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ജനങ്ങള്‍ക്കുണ്ടായ ആശയക്കുഴപ്പം പരിഹരിക്കാനാവും. തൃശൂരില്‍ ഇടതുപക്ഷത്തിന് വോട്ട് കൂടി. ഇക്കാര്യം പരിശോധിച്ചാല്‍ മനസ്സിലാവും. കോണ്‍ഗ്രസിനാണ് വോട്ട് കുറഞ്ഞതെന്നും എം എ ബേബി പറഞ്ഞു.സിപിഐ (എം)ന് ആര്‍എസ്എസുമായി ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പുമില്ല.

ഡീല്‍ ഉണ്ടെന്നമട്ടില്‍ വി ഡി സതീശനാണ് സംസാരിച്ചത്. സതീശന്‍ തന്റെ സുഹൃത്താണ്. അതുകൊണ്ട് കൂടുതല്‍ ഒന്നും സംസാരിക്കാനില്ല. പണ്ട് തലശ്ശേരിയില്‍ ഒരു തിരഞ്ഞെടുപ്പ് കാലത്ത് ആര്‍എസ്എസിന്റെ വോട്ട് ഇടതുപക്ഷത്തിന് വേണ്ടെന്ന് ഇഎംഎസ് തന്നെ പറഞ്ഞതാണെന്നും എം എ ബേബി പറഞ്ഞു.സിപിഐ(എം) നെതിരെ നടക്കുന്നത് സംഘടിത പ്രചാരണം ആണെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷും പ്രതികരിച്ചു.

എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ച്ചയോട് പ്രതികരിക്കുകയായിരുന്നു എം ബി രാജേഷ്. കമ്മ്യുണിസ്റ്റുകാരുടെ പ്രത്യയശാസ്ത്ര ശത്രുവാണ് ആര്‍എസ്എസ്. ആര്‍എസ്എസിന്റെ മതശാസ്ത്രത്തിന്റെ ശത്രുവാണ് സിപിഐ (എം)നിലവിലേത് സംഘടിത പ്രചാരണമാണെന്നും എം ബി രാജേഷ് പറഞ്ഞു.എഡിജിപി സിപിഐ(എം) കാരനല്ല . മുഖ്യമന്ത്രിയുടെ തലയ്ക്ക് രണ്ട് കോടി രൂപ വിലയിട്ടത് ആര്‍എസ്എസ് ആണ്. തങ്ങളുടെ ഒരു നേതാവും ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ നിലവിളക്ക് കൊളുത്തിയിട്ടില്ലെന്നും എം ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ടായിരുന്നു പരാമര്‍ശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.