
അമേരിക്കയുടെ നാവിക കരുത്ത് വർധിപ്പിക്കുന്നതിനായി ‘ട്രംപ്-ക്ലാസ്’ എന്ന പേരിൽ അത്യാധുനിക യുദ്ധക്കപ്പലുകൾ നിർമ്മിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സാധാരണയായി സ്ഥാനമൊഴിഞ്ഞ നേതാക്കളുടെ പേരാണ് കപ്പലുകള്‍ക്ക് നല്‍കുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ ട്രംപ് ക്ലാസില്‍ ഉണ്ടാകുകയെന്ന് ട്രംപ് പറഞ്ഞു. ഏകദേശം 30,000 മുതൽ 40,000 ടൺ വരെ ഭാരമുള്ള ഈ കപ്പലുകൾ നിലവിലെ യുഎസ് ഡിസ്ട്രോയറുകളെക്കാളും ക്രൂയിസറുകളെക്കാളും വലുപ്പമേറിയതായിരിക്കും. എന്നാൽ 1990കളിൽ വിരമിച്ച ‘അയോവ’ ക്ലാസ് കപ്പലുകളെക്കാൾ വലിപ്പം കുറവായിരിക്കും.
മിസൈലുകൾക്കും ആർട്ടിലറി ഗണ്ണുകൾക്കും പുറമെ, യുഎസ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ലേസർ ആയുധങ്ങൾ, ഹൈപ്പർസോണിക് മിസൈലുകൾ എന്നിവയും കപ്പലിൽ ഉണ്ടാകും. ആണവായുധം വഹിക്കാൻ ശേഷിയുള്ള സീ-ലോഞ്ച്ഡ് ക്രൂസ് മിസൈലുകളും കപ്പലുകളിൽ ഉണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. തുടക്കത്തിൽ രണ്ട് ട്രംപ്-ക്ലാസ് കപ്പലുകൾ നിർമ്മിക്കാനാണ് തീരുമാനമെങ്കിലും ഭാവിയിൽ ഈ എണ്ണം ഗണ്യമായി വർധിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കയെ വീണ്ടും ഒരു പ്രധാന കപ്പൽ നിർമ്മാണ ശക്തിയായി മാറ്റുമെന്നും ലോകത്തെവിടെയും എത്താനാകുന്ന ഏറ്റവും ശക്തമായ നാവികസേന അമേരിക്കയ്ക്ക് ഉണ്ടെന്ന് ഉറപ്പാക്കുമെന്നും ട്രംപ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.