
ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെയും കൂടിക്കാഴ്ച ഇന്ന് അലാസ്കയിൽ നടക്കും. ഇന്ത്യൻ സമയം ഇന്ന് രാത്രി ഒരു മണിക്കാണ് കൂടിക്കാഴ്ച. ആങ്കറേജിലെ എൽമൻഡോർഫ്-റിച്ചർഡ്സൺ സൈനിക ബേസിലാണ് കൂടിക്കാഴ്ച നടക്കുക. ആദ്യം ഇരു നേതാക്കളും ഉപദേശകരില്ലാതെ നേരിട്ട് ചർച്ച നടത്തും. തുടർന്ന് ഇരു രാജ്യങ്ങളിൽ നിന്നും അഞ്ച് പ്രതിനിധികൾ വീതം പങ്കെടുക്കുന്ന സംഘ ചർച്ചകൾ നടക്കും. ശേഷം ഉച്ചഭക്ഷണവും സംയുക്ത വാർത്താസമ്മേളനവും ഉണ്ടാകും. റഷ്യൻ സംഘം ഇന്ന് തന്നെ തിരിച്ചുപോകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.