
തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പലസ്തീന്‍ കുട്ടികള്‍ കൊല്ലപ്പെട്ടു. ബെനി സുഹൈല പട്ടണത്തിലെ കുടിയിറക്കപ്പെട്ട ആളുകളെ പാർപ്പിച്ചിരുന്ന സ്‌കൂളിന് സമീപം ഇസ്രയേലി ഡ്രോൺ ഇടിച്ചുകയറി 11 ഉം എട്ടും വയസുള്ള സഹോദരന്മാർ മരിച്ചുവെന്ന് നാസര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒക്ടോബർ 10 ന് ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം, 352 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെടിനിർത്തൽ കരാർ ലംഘിക്കുന്ന തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തുന്നതെന്ന് ഇസ്രയേല്‍ വാദിക്കുന്നു. രണ്ട് കുട്ടികളുടെ കൊലപാതകത്തെത്തുടർന്ന്, വെടിനിർത്തൽ ലംഘനങ്ങൾ അവസാനിപ്പിക്കാൻ ഇസ്രായേലിൽ സമ്മർദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് ഹമാസ് മധ്യസ്ഥ രാജ്യങ്ങളെ സമീപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.