
യുഎഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദ് (ദേശീയ ദിനം) ആഘോഷങ്ങളോട് അനുബന്ധിച്ച് രാജ്യത്തെ വിവിധ ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്ന 2,937 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. മോചിതരാകുന്ന തടവുകാർക്ക് ചുമത്തിയ സാമ്പത്തിക പിഴകളും അദ്ദേഹം വഹിക്കും. തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാൻ അവസരം നൽകാനും കുടുംബങ്ങളുടെ ഭാരം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഈ ഉദ്യമം.
ദുബൈയിൽ 2,025 പേരെ മോചിപ്പിക്കാൻ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശിച്ചു. കൂടാതെ ഷാർജ (366), അജ്മാൻ (225), ഫുജൈറ (129), റാസൽഖൈമ (411) എന്നിവിടങ്ങളിൽ നിന്നും തടവുകാരെ വിട്ടയക്കാൻ അതത് എമിറേറ്റ് ഭരണാധികാരികളും ഉത്തരവിട്ടു. ഇതോടെ യുഎഇയിൽ ആകെ 6,093 തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. തടവുകാലത്ത് നല്ല നടപ്പിന് വിധേയരായ വിവിധ രാജ്യക്കാരെയാണ് മോചനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.