
ഇസ്രയേല്‍ അധിനിവേശ വേസ്റ്റ് ബാങ്കിലെ പലസ്തീന്‍ സെറ്റില്‍മെന്റുകളില്‍ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് കൂട്ടുനിന്ന് 68 ബഹുരാഷ്ട്ര കമ്പനികളെ കരിമ്പട്ടികയില്‍പ്പുെടുത്തി ഐക്യരാഷ്ട്ര സംഘടന, നിര്‍മ്മാണ, ഗതാഗത സാമ്പത്തിക മേഖലകളിലെ ഇസ്രയേല്‍ , യുഎസ് , ജര്‍മ്മന്‍, ബ്രിട്ടന്‍ കമ്പനികളെയാണ് കരിമ്പട്ടികിയില്‍പ്പെടുത്തിയത്.
158 കമ്പനികളാണ് നിലവില്‍ പട്ടികയിലുള്ളത്. ബഹുഭൂരിപക്ഷയും ഇസ്രയേലി കമ്പനികളാണ്. അന്താരാഷ്‌ട്ര നിയമങ്ങൾ ലംഘിച്ച് മനുഷ്യക്കുരുതിക്കും പീഡനങ്ങൾക്കും സഹായിച്ചതിനാണ് നടപടി. യുഎസ് ട്രാവൽ കമ്പനികളായ എക്‌സ്‌പീഡിയ, ബുക്കിങ് ഹോൾഡിങ് ഇൻകോർപ്പറേറ്റ്‌സ്, എയർ ബിഎൻബി, ജർമൻ നിർമാണ കമ്പനി ഹെയ്‌ഡൽബർഗ് മെറ്റീരിയൽസ്, സ്‌പാനിഷ് എൻജിനീയറിങ് കമ്പനി ഇനേക്കോ തുടങ്ങിയവ പട്ടികയിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.